Friday, August 22, 2014

സൂപ്പര്‍സോണിക്കുകള്‍ തിരിച്ചുവരുന്നു..

ശബ്ദത്തെക്കാള്‍ വേഗത്തിലാണ് സഞ്ചാരം! പക്ഷേ, കാതടപ്പിക്കുന്ന ശബ്ദം. അതായിരുന്നു സൂപ്പര്‍സോണിക് വിമാനങ്ങളുടെ പ്രശ്നം. സാധാരണവിമാനങ്ങളാണ് വന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുന്നതെങ്കില്‍, വിമാനത്താവളത്ത്ി വളരെയടുത്ത് താമസിക്കുന്നവര്‍മാത്രം ആ ശബ്ദശല്യം സഹിച്ചാല്‍ മതിയായിരുന്നു. പക്ഷേ, ഇത് നാടു മുഴുവന്‍ കേള്‍ക്കും. ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലൂടെ വിമാനം. പറക്കുകയാണെങ്കില്‍ താഴെക്കഴിയുന്നവര്‍ ചെവിപൊത്തേണ്ടിവരും. അതു മാത്രമല്ല, ചിലപ്പോള്‍ ജനാലച്ചില്ലുകള്‍ തകരും, അക്വേറിയംപോലുള്ള പ്രദര്‍ശനശാലകളിലെ കണ്ണാടിച്ചില്ലുകള്‍ തകരും. ഇതു കാരണം പരമാവധി സമുദ്രങ്ങള്‍ക്കു മുകളിലൂടെയാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ പറത്തിയിരുന്നത്. അതോടൊപ്പം, ഭൂരിഭാഗം യാത്രക്കാര്‍ക്കും ഈ അതിവേഗം അത്ര സുരക്ഷിതമായി തോന്നിയില്ല. അങ്ങന,  അവസാനംസൂപ്പര്‍സോണിക് വിമാങ്ങള്‍ നിരോധിക്കപ്പെടുകയായിരുന്നു. 2003 ഒക്ടോബര്‍ 24ാണ് അവസാത്തെ സൂപ്പര്‍സോണിക് വിമാനം. യാത്ര പൂര്‍ത്തിയാക്കിയത്. അതിനുശേഷം പ്രദര്‍ശശാലകളിലും മറ്റും വിശ്രമിക്കുകയായിരുന്നു സൂപ്പര്‍സോണിക്കുകള്‍.  എന്നാലിപ്പോള്‍, ശബ്ദശല്യം കുറച്ചുകൊണ്ട് സൂപ്പര്‍സോണിക് വിമാങ്ങളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞര്‍. ഇക്കഴിഞ്ഞ ജൂണ്‍ 28്, അറ്റ്ലാന്റയില്‍ നടന്ന ‘ഏവിയേഷന്‍ 2004’ എന്ന സാങ്കേതികസംവാദവേദിയിലാണ് നാസാ ശാസ്ത്രജ്ഞര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
2003ല്‍ വിരമിച്ച സൂപ്പര്‍സോണിക് വിമാനം ‘കോണ്‍കോര്‍ഡ്'  (Concorde) ആയിരുന്നു. 1976 ജുവരി 21് യാത്രക്കാരുമായി ആദ്യത്തെ വാണിജ്യാധിഷ്ഠിതയാത്ര ടത്തിയ ‘കോണ്‍കോര്‍ഡ്', 27 വര്‍ഷം അത് തുടര്‍ന്നതിനു ശേഷമാണ് വിരമിച്ചത്. ബ്രിട്ടും ഫ്രാന്‍സും സംയുക്തമായി നിര്‍മ്മിച്ച ഇത് പക്ഷേ, ലോകത്തിലെ രണ്ടാമത്തെ സൂപ്പര്‍സോണിക് യാത്രാവിമാമായിരുന്നു. 1968ല്‍ ആദ്യം പറന്ന ‘ടുപോലേവ് ടിയു144’ (Tupolev TU144) ആയിരുന്നു ലോകത്തിലെ ആദ്യത്തെ സൂപ്പര്‍സോണിക് യാത്രാവിമാനം. സോവിയറ്റ് യൂണിയയിരുന്നു ഇത് നിര്‍മ്മിച്ചത്.  അലക്സേയ് ടുപോലേവ് എന്ന സോവിയറ്റ് എന്‍ജിീയര്‍ നിര്‍മ്മിച്ച ഇത് സാങ്കേതികതയുടെ കാര്യത്തില്‍ കോണ്‍കോര്‍ഡില്‍നിന്നും വ്യത്യസ്തമായിരുന്നു. യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കുമെന്ന് ഭയം കാരണം കോണ്‍കോര്‍ഡിന്റേതായ ഒരു സാങ്കേതികവിദ്യയും സോവിയറ്റ് യൂണിയു ലഭിക്കാതിരിക്കാന്‍ ബ്രിട്ടീഷ് അമേരിക്കന്‍ സിൈകസഖ്യമായ 'നാറ്റോ’ പ്രത്യേകം പരിശ്രമിച്ചിരുന്നു. പരീക്ഷണഘട്ടത്തില്‍പ്പോലും കോണ്‍കോര്‍ഡി അപേക്ഷിച്ച് വളരെ കുറച്ച് അപകടങ്ങളേ വരുത്തിയിരുന്നൂവെങ്കിലും, കോണ്‍കോര്‍ഡിക്കൊള്‍ രേത്തേ ‘ടുപോലേവ് ടിയു144’ വിരമിച്ചിരുന്നു  1997ല്‍. അതിുശേഷം, ബഹിരാകാശസഞ്ചാരികളെ പരിശീലിപ്പിക്കുന്നതിു വേണ്ടി മാത്രമാണ് സോവിയറ്റ് യൂണിയന്‍ ‘ടുപോലേവ് ടിയു144’  ഉപയോഗിച്ചിരുന്നത്.
ഇത്തരത്തിലുള്ള ഒരു പഴയ ‘ടുപോലേവ് ടിയു144’ന്റെ സാങ്കേതികവിദ്യയെ പുര്‍വിശകലനം ചെയ്തുകൊണ്ടാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ശബ്ദം കുറഞ്ഞ സൂപ്പര്‍സോണിക്കുമായി രംഗത്തെത്തിയിരിക്കുന്നത്.
വായുവിലൂടെ സഞ്ചരിക്കുന്ന ഏതൊരു വസ്തുവിനം മുന്നോട്ടുപോവുന്നതിലേക്കായി അതിുചുറ്റിലുമുള്ള വായുകണികകള്‍ വഴിമാറിക്കൊടുക്കേണ്ടതുണ്ട്. ഒരു കടലാസുവിമാത്തിന്റെ കാര്യത്തില്‍പ്പോലും ഇത് സംഭവിക്കുന്നുണ്ട്. വായുകണികകള്‍ക്കുമേല്‍ സമ്മര്‍ദ്ദമേല്‍പ്പിച്ചുകൊണ്ടാണ് ഏതൊരു വിമാവും സഞ്ചരിക്കുന്നത്. എന്നാല്‍, വിമാത്തിന്റെ വേഗം ഒരു പരിധിയില്‍കൂടുതലാവുമ്പോള്‍, അത് വിമാത്തിന്റെ മുന്നില്‍ിന്നുതുടങ്ങി ഇരുവശങ്ങളിലേക്ക് ീണ്ടുപോവുന്ന ഒരുതരം ‘ആഘാതതരംഗ'(Shockwaves)ങ്ങളെ സ്യഷ്ടിക്കും. ഒരു ബോട്ട് വേഗത്തില്‍ മുന്നോട്ടുപോവുമ്പോള്‍, വെള്ളത്തിലുണ്ടാവുന്ന തരംഗങ്ങള്‍ പോലെയാണിതും. വിമാനം ശബ്ദത്തെക്കാള്‍ വേഗമാര്‍ജ്ജിക്കാന്‍ തുടങ്ങുമ്പോഴാണ് (മണിക്കുറില്‍ 1,235 കിലോമീറ്റര്‍), ‘ആഘാതതരംഗ'ങ്ങളും രൂപപ്പെടുന്നത്. ഈ തുടക്കം ഇടിദംപോലെയുള്ള ഒരു വലിയ ശബ്ദവിസ്ഫോടനം സ്യഷ്ടിക്കും. ‘സോണിക് ബൂം'(Sonic Boom)എന്നാണ് ഇതറിയപ്പെടുന്നത്. ഒരു സൂപ്പര്‍സോണിക് വിമാനം വിമാത്താവളത്തില്‍ിന്നും ഉയര്‍ന്നുപൊങ്ങി, ശബ്ദത്തിന്റെ വേഗത്തിലേക്കെത്താന്‍ ശ്രമിക്കുമ്പോഴും ഒരു പക്ഷേ, അത് ജനവാസകേന്ദ്രങ്ങള്‍ക്ക് മുകളില്‍തന്നെയായിരിക്കും. ഇതാണ് ‘സോണിക് ബൂം' ഒരു ശല്യമായി അുഭവപ്പെടാന്‍ കാരണം. ഇതിനുള്ള പരിഹാരങ്ങളാണ് നാസാ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നിര്‍ദ്േദശിച്ചിരിക്കുന്നത്.
നാസയുടെ കൈവശം ഇപ്പോഴുള്ള സൂപ്പര്‍സോണിക് വിമാങ്ങളെ  (‘എ/അ 18’) ത്തന്നെ ഘടനാവ്യതിയാം വരുത്തി, ശബ്ദംകുറഞ്ഞ സൂപ്പര്‍സോണിക്കുകളായി ഉപയോഗിക്കാമെന്നതാണ് ശാസ്ത്രജ്ഞരുടെ നിലപാട്. 60,000 അടിയില്‍പ്പരം ഉയരത്തിലെത്തിയതിുശേഷം മാത്രം സൂപ്പര്‍സോണിക് വേഗത്തിാവശ്യമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഒരു നിര്‍ദ്ദേശം. എന്നാല്‍, ഇത്ി സാങ്കേതികമായ പരിമിതികള്‍ ഏറെയാണ്. ഉദാഹരണമായി സൂപ്പര്‍സോണിക്ക് എന്‍ജിന്‍ ഘടിപ്പിച്ച വിമാനം കുറഞ്ഞവേഗത്തില്‍ സഞ്ചരിക്കണമെങ്കില്‍, സാധാരണയില്‍ക്കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിച്ചുതീര്‍ക്കേണ്ടതായി വരും. ഇത് സാമ്പത്തികച്ചിലവ് കൂട്ടുന്നതിലുപരിയായി, വിമാത്തിന്റെ തുലനിലയെ ബാധിക്കും. കാരണം, വായുവുമായുള്ള ഘര്‍ഷണം പരമാവധി കുറയ്ക്കാന്‍, സാധാരണവിമാങ്ങളെക്കാള്‍ ചെറിയ ചിറകാണ് സൂപ്പര്‍സോണിക്കുകള്‍ക്കുള്ളത്. കുറഞ്ഞ വേഗമാണ് വിമാനത്തിങ്കിെല്‍, ഇത് ചിലപ്പോള്‍ അപകടത്തിനിടയാക്കും. പിന്നെയുള്ളത് ആക്യതി മാറുന്ന വിമാത്തിന്റെ മാറ്റുക എന്നുള്ളതാണ്. താഴെയിറങ്ങുമ്പോഴും പറന്നുയരുമ്പോഴും ഒരു സാധാരണ വിമാനത്തിന്റെ ആക്യതി സ്വീകരിക്കുന്ന വിമാനം വളരെ ഉയരത്തില്‍ ചെന്നശേഷം മാത്രമേ സൂപ്പര്‍സോണിക്ക് ആയി മാറുകയുള്ളൂ. എന്തായാലും ീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം സൂപ്പര്‍സോണിക്കുകള്‍ വീണ്ടും അരങ്ങിലെത്തുന്നത് മുമ്പത്തെക്കാളേറെ സാങ്കേതികവിസ്മയങ്ങളുമായിട്ടാവുമെന്ന് പ്രതീക്ഷിക്കാം.

എന്താണ് സൂപ്പര്‍സോണിക്കുകള്‍?
ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണ് സൂപ്പര്‍സോണിക്കുകള്‍ (Supersonics) എന്നറിയപ്പെടുന്നത്. സെക്കന്‍ഡില്‍ 343.2 മീറ്റര്‍ (മണിക്കുറില്‍ 1,235 കിലോമീറ്റര്‍) ആണ് ശബ്ദത്തിന്റെ വേഗം. ഈ വേഗപരിധിയുടെ മറ്റൊരു പേരാണ് ‘മാക്ക് 1 (Mach 1)’. ഇതിന്റെ ഇരട്ടിവേഗമാണ് 'മാക്ക് 2'. അതായത് ശബ്ദത്തെക്കാള്‍ രണ്ടിരട്ടി വേഗം. മൂന്നിരട്ടി വേഗമാണ് ‘മാക്ക് 3’. ഇങ്ങ ‘മാക്ക് 4’ വരെ പോവുന്ന വിമാങ്ങളും സൂപ്പര്‍സോണിക്ക് തന്നെയാണ്. ‘മാക്ക് 5’ ല്‍ കൂടുതല്‍ വേഗമാര്‍ജ്ജിക്കുന്നവയാണ് ‘ഹൈപ്പര്‍സോണിക്ക്’(Hypersonic) വിമാനങ്ങള്‍. അതായത് മണിക്കുറില്‍ 6,175 കിലോമീറ്റര്‍ വേഗം.