Saturday, January 2, 2021

ശാസ്‌ത്രലോകം@2020

ജനുവരി 30 : ലോകാരോഗ്യസംഘടന കോവിഡ്19നെ അടിയന്തിരശ്രദ്ധ ആവശ്യമായ ഒരു ആഗോള ആരോഗ്യപ്രതിസന്ധിയായി പ്രഖ്യാപിച്ചു. 2009 ന് ശേഷം ഇത് ആറാം തവണയാണ് ലോകാരോഗ്യസംടന ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. 

ഫെബ്രുവരി 13 : മനുഷ്യനിര്‍മ്മിതമായ ഒരു പര്യവേഷണവാഹനം നിരീക്ഷണ വിധേയമാക്കുന്ന ഏറ്റവും വിദൂരത്തുള്ള അരോഖോത്ത് (Arrokoth) എന്ന ഛിന്നഗ്രഹഹത്തിന്‍റെ വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടു. നെപ്ട്യൂണിന്‍റെ ഭ്രമണപഥത്തിനും അപ്പുറത്തുള്ള ക്യൂപിയര്‍വലയത്തിലെ ഒരംഗമാണിത്.

മാര്‍ച്ച് 11 : കോവിഡ്19നെ ലോകാരോഗ്യസംഘടന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുകയും മാര്‍ച്ച്18 മുതല്‍ കോവിഡിനെതിരെ വികസിപ്പിക്കപ്പെട്ട മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനായി څസോളിഡാരിറ്റി ട്രയല്‍چ എന്ന പേരിലുള്ള വിപുലമായ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 

മാര്‍ച്ച് 20 : ബദ്ലാ സോളാര്‍ പാര്‍ക്ക് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജോദ്യാനമായ ഇതിന് 14,000 ഏക്കര്‍ വിസ്ത്യതിയുണ്ട്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ് 2245 MW  ഉത്പാദനശേഷിയുള്ള ഇതിന്‍റെ നിര്‍മ്മാണച്ചുമതല.

ഏപ്രില്‍ 10 : യൂറോപ്യന്‍ യൂണിയന്‍റേയും ജപ്പാന്‍റേയും സംയുക്ത ബുധഗ്രഹ പര്യവേഷണവാനമായ ബെപ്പികൊളംബോ ഭൂമിയെ അവസാനമായി വലംവെച്ച ശേഷം ശുക്രനു നേരെയുള്ള യാത്ര തുടങ്ങി. ശുക്രനെ വലംവച്ചശേഷം 2025ലാണ് ബെപ്പികൊളംബോ അതിന്‍റെ ലക്ഷ്യസ്ഥാനമായ ബുധനിലെത്തുക. 

ഏപ്രില്‍ 27 : പറക്കുതളികകള്‍ (UFO- Unidentified Flying Objects) എന്ന് കരുതപ്പെടുന്നവയുടെ മൂന്ന് വീഡിയോകള്‍ പെന്‍റഗണ്‍ പുറത്തുവിട്ടു. 2004ലും 2015ലും അമേരിക്കന്‍ വൈമാനികര്‍ പകര്‍ത്തിയ ഈ വീഡിയോകളില്‍ അതിവേഗത്തില്‍ നീങ്ങുന്ന പറക്കുംതളികകളെ വ്യക്തമായി കാണാമായിരുന്നു.

മെയ് 4 : ചില പ്രത്യേകതരം പൂപ്പലുകളുടെ സൂക്ഷ്മരേണുക്കളെ (Microsporidia MB) ശരീരത്തില്‍ വഹിക്കുന്നതിലൂടെ മലേറിയ പരത്താത്ത കൊതുകുകളെ കെനിയയില്‍ നിന്നും കണ്ടെത്തി.  ഈ പൂപ്പല്‍രേണുക്കളെ കൊതുകളിലേക്ക് പടര്‍ത്തി മലേറിയാനിന്ത്രണം സാധ്യമാക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

മെയ് 30 : സ്പെയ്സ്എക്സ് കമ്പനിയുടെ ഡ്രാഗണ്‍2 എന്ന സ്പേസ്ഷട്ടില്‍ രണ്ട് സഞ്ചാരികളുമായി വിക്ഷേപിക്കപ്പെട്ടു. 2015ല്‍ നാസ സ്പേസ്ഷട്ടില്‍ പ്രോഗ്രാം നിറുത്തിയതിനുശേഷം അമേരിക്കന്‍മണ്ണില്‍ നിന്നും ആദ്യമായാണ്  പുനരുപയോഗക്ഷമമായ ബാഹ്യാകാശയാനം വിക്ഷേപിക്കപ്പെടുന്നത്.

ജൂണ്‍ 7 : ബഹിരാകാശനടത്തത്തിലേര്‍പ്പെട്ട ആദ്യഅമേരിക്കന്‍ വനിതയായ കാതി സള്ളിവന്‍, ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മറിയാനാട്രഞ്ചിിന്‍റെ ഭാഗമായ ചലഞ്ചര്‍ ഡീപ്പിലെത്തുന്ന ആദ്യവനിതയായി. 35,810 അടിയാണ് ചലഞ്ചര്‍ ഡീപ്പിന്‍റെ ശരാശരി ആഴം. 

ജൂണ്‍ 23 : അന്യഗ്രഹജീ വികള്‍ തമോഗര്‍ത്തങ്ങളെ ഊര്‍ജ്ജസ്രോതസുകളായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റോജര്‍ പെന്‍റോസിന്‍റേയും (1969) യാക്കോവ് സെല്‍ഡോവിച്ചിന്‍റേയും (1972) സൈദ്ധാന്തികസങ്കല്‍പ്പനങ്ങള്‍ ശരിയാണെന്ന് ഗ്ളാസ്ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തെളിയിച്ചു.

ജൂലൈ 19 : ചൊവ്വാഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഹോപ്പ് (Hope) എന്ന പര്യവേഷണപേടകത്തെ വിക്ഷേപിച്ചു. പേടകം നിര്‍മ്മിക്കപ്പെട്ടത് അമേരിക്കയിലും പേടകത്തിന്‍റെ വിക്ഷേപണം നടന്നത് ജപ്പാനിലുമായിരുന്നു. 2021 ഫെബ്രുവരിയില്‍ ഹോപ്പ് ചൊവ്വയിലെത്തും.

ജൂലൈ 30 : ചൊവ്വാഗ്രഹത്തിലെ ജീവന്‍റെ ശേഷിപ്പുകള്‍ തിരയുക ലക്ഷ്യമാക്കുന്ന മാര്‍സ്2020 എന്ന പര്യവേഷണപേടകം നാസ വിക്ഷേപിച്ചു. 2021 മാര്‍ച്ച് 18ന് ചൊവ്വയിലിറങ്ങുകയും അവിടെ നിന്നും പെര്‍സിവെറന്‍സ് എന്ന യന്ത്രവാഹനം ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുകകയും ചെയ്യും. 

ഓഗസ്റ്റ് 10 : കുള്ളന്‍ഗ്രഹമായ സെറസ് (Ceres) ജലസമ്യദ്ധമാണെന്ന സൂചന ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. 2007ല്‍ നാസ വിക്ഷേപിച്ച ഡാണ്‍ (Dawn) എന്ന പര്യവേഷണപേടകം ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ലവണജലാശയങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ ഏറ്റവും ഉറപ്പാര്‍ന്ന വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.

ഓഗസ്റ്റ് 28 : തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള സംവേദനം സാധ്യമാക്കുന്ന ചിപ്പ് പന്നികളില്‍ പരീക്ഷണവിജയം നേടിയതായി ഇലോണ്‍ മസ്കിന്‍റെ കമ്പനിയായ ന്യൂറാലിങ്ക് പ്രസ്താവിച്ചു.  ഈ സാങ്കേതികവിദ്യ നാളെ മനുഷ്യരിലും പരീക്ഷിക്കാമെന്നാണ് ഇലോണ്‍ മസ്കിന്‍റെ പ്രതീക്ഷ.

സെപ്തംബര്‍ 3 :  മാമത്ത് ഫോസിലുകളുടെ ഏറ്റവും വലിയ ശേഖരം മെക്സി ക്കോയിലെ സാന്താ ലൂസിയ വിമാനത്താവളത്തിനടുത്തുനിന്നും കണ്ടെത്തി. 200  മാമത്ത് ഫോസിലുകള്‍ ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി. അമേരിക്കയിലെ څമാമത്ത് സൈറ്റിچല്‍ നിന്നുപോലും 61 ഫോസിലുകളേ ലഭിച്ചിരുന്നുള്ളൂ.

സെപ്തംബര്‍ 14 :  ശുക്രഗ്രഹത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നും ഫോസ്ഫൈന്‍ (Phosphine) എന്ന വാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്തപ്പെട്ടത് ജീവന്‍റെ സൂചന യായി വിലയിരുത്തപ്പെട്ടു. എന്നാല്‍ ചില അജീവീയരാസപ്രവര്‍ത്തനങ്ങളിലൂടെ യും ഫോസ്ഫൈന്‍ ഉടലെടുക്കാമെന്നത് തര്‍ക്കസംഗതിയായി നിലനില്‍ക്കുന്നു.

സെപ്തംബര്‍ 29 :  അണുസംയോജനം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷ്യൂഷന്‍റിയാക്ടറിന്‍റെ നിര്‍മ്മാണം 2021ല്‍ തുടങ്ങാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പ്രസ്താവിച്ചു. അതിതാപത്തിന്‍റെ സഹായത്താല്‍ സ്യഷ്ടിക്കപ്പെടുന്ന പ്ളാസ്മ  കാന്തികശക്തിയിലൂടെ കേന്ദ്രീകരിച്ചാണ് ഈ റിയാക്ടര്‍ പ്രവര്‍ത്തിക്കുക.

ഒക്ടോബര്‍ 20 :  നാസയുടെ ഒസിറിസ്റെക്സ് (OSIRIX-REx) എന്ന പര്യവേഷണ പേടകം  څബെന്നുچ എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിലിറങ്ങി. 2023ല്‍ മാത്രമേ ഈ പേടകം ഇവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുമായി ഭൂമിയിലെത്തൂ. എങ്കില്‍ ഛിന്നഗ്രഹസാമ്പിള്‍ ശേഖരിക്കുന്ന ആദ്യദൗത്യമാവും ഒസിറിസ്റെക്സ്.

ഒക്ടോബര്‍ 26 :  ചന്ദ്രന്‍റെ പ്രകാശിതവശത്ത് തന്‍മാത്രാരൂപത്തിലുള്ള ജലത്തിന്‍റെ സാന്നിധ്യമുള്ളതായി നാസ സ്ഥിരീകരിച്ചു. ചന്ദ്രനിലെ ക്ളാവിയസ് ഗര്‍ത്തഭാഗത്തിന് സമീപത്തായാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ ചാന്ദ്രയാന്‍1 ആണ് ഇത്തരമൊരു കണ്ടെത്തലിന് നാസയെ പ്രാപ്തമാക്കിയത്.

നവംബര്‍ 9 :  മനുഷ്യരില്‍ നടത്തിയ മൂന്നാംഘട്ടപരീക്ഷണവും വിജയമായതായി കോവിഡിനെതിരെ മരുന്ന് നിര്‍മ്മിക്കുന്ന രണ്ട് പ്രധാന മരുന്ന്കമ്പനികളായ ഫിസര്‍ (Pfier), ബയോന്‍ടെക് (BioNTech) എന്നിവ പ്രസ്താവിച്ചു.  ഈ രണ്ടു വാക്സിനുകളും കോവിഡിനെതിരെ 90%  ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.

നവംബര്‍ 15 :  സ്പെയ്സ്എക്സ് എന്ന സ്വകാര്യകമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍1 എന്ന ബഹിരാകാശവാഹനം അന്താരാഷ്ട്രബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചു. കെന്നഡി സ്പെയ്സ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണമെങ്കിലും സ്പെയ്സ്എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍ റോക്കറ്റാണുപയോഗിച്ചത്. 

ഡിസംബര്‍ 16 :  ചൈനയുടെ ചാങ്ഇ-5 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിൽനിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ മോൺസ് റംകെർ (Mons Rumker) മേഖലയിൽനിന്നുമാണ്‌ ഇവ ശേഖരിച്ചത്‌. നവംബർ 23-നായിരുന്നു ചാങ്ഇ-5-ന്റെ വിക്ഷേപണം.

ഡിസംബർ 23   :  കെർണോവൈറ്റ് (Kernowite) എന്ന പേരിലുള്ള പുതിയൊരുതരം ലവണം  തെക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിൽനിന്നും കണ്ടെത്തി. ഇരുമ്പിന്റെ സാന്നിധ്യമുള്ളതിനാൽ കടുംപച്ചനിറത്തിൽ കാണപ്പെടുന്ന ഇത് കോൺവാൾ എന്ന സ്ഥലത്തുനിന്നും ലഭിച്ചതിനാലാണ് ആ പേര് നൽകിയത്.‌

Courtesy: A Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link:  https://www.deshabhimani.com/special/science-world-2020/916822
ഡിസംബർ 16: ചൈനയുടെ ചാങ്ഇ-5 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിൽനിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ മോൺസ് റംകെർ (Mons Rumker) മേഖലയിൽനിന്നുമാണ്‌ ഇവ ശേഖരിച്ചത്‌.. നവംബർ 23-നായിരുന്നു ചാങ്ഇ-5-ന്റെ വിക്ഷേപണം. സോവിയറ്റ് യൂണിയന്റെ ലൂണാദൗത്യങ്ങൾക്കും അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങൾക്കുംശേഷം ഇതാദ്യമായാണ് മറ്റൊരു രാജ്യം ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നത്.
Read more: https://www.deshabhimani.com/special/science-world-2020/916822
ഡിസംബര്‍ 23 :  കെര്‍ണോവൈറ്റ് (ഗലൃിീംശലേ) എന്ന പേരിലുള്ള പുതിയൊരുതരം ലവണം  തെക്കുപടിഞ്ഞാറന്‍ ഇംഗ്ളണ്ടില്‍ നിന്നും കണ്ടെത്തി. ഇരുമ്പിന്‍റെ സാന്നിധ്യമുള്ളതിനാല്‍ കടുംപച്ചനിറത്തില്‍ കാണപ്പെടുന്ന ഇത് കോണ്‍വാള്‍ എന്ന സ്ഥലത്തുനിന്നും ലഭിച്ചതിനാലാണ് ആ പേര് നല്‍കപ്പെട്ടത്.


ശലഭമായി മാറഡോണ

 

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്കുമുമ്പാണ്‌ ഈ ശലഭത്തുമ്പികൾ പാറിപ്പറന്നിരുന്നത്. പാലിയോസീൻ എന്നാണ്  ഭൗമചരിത്രത്തിലെ ഏറ്റവും നിർണായകമായ ഈ കാലഘട്ടത്തിന് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്നേയ്ക്കും 56 മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പുള്ള കാലം. ഈ കാലഘട്ടത്തിന്റെ അവസാനമാകുമ്പോഴേക്കും ഭൂമി വലിയ തോതിലുള്ള ഒരു താപനത്തിന് വിധേയമാവുകയുണ്ടായി. അഗ്നിപർവതസ്ഫോടനങ്ങളിൽനിന്നും മറ്റുമായി കാർബൺഡൈഓക്സൈഡ് വൻതോതിൽ ഭൗമാന്തരീക്ഷത്തിലേക്ക് എത്തപ്പെട്ടതായിരുന്നു കാരണം. ഇതിലൂടെ ചൂടുപിടിച്ച ഭൂമിയിലാണ് സസ്തനികൾ ഭൂമിയിലെ അധീശജീവിവർഗമായി മാറിയത് എന്നതിനാലാണ് ഈ കാലം പ്രാധാന്യമർഹിക്കുന്നത്.  മനുഷ്യൻ അപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല എന്നതും ശ്രദ്ധയമാണ്. 

ചൂടുപിടിച്ചിരുന്ന ഒരു കാലത്തിൽ പറന്നുനടന്നിരുന്ന ഒരു ശലഭത്തുമ്പിയോടാണ് മാറഡോണയെ ശാസ്ത്രജ്ഞർ സാദ്യശ്യപ്പെടുത്തിയിരിക്കുന്നത്. ഫുട്ബോൾ കളിക്കളങ്ങളിൽ ഒരു തുമ്പിയെപ്പോലെ പാറിപ്പറന്ന് പന്തുതട്ടിയിരുന്ന മാറഡോണ ഓർമയാകുമ്പോൾ ആ ഓർമയെ  സൂക്ഷിച്ചുവയ്ക്കാൻ ഇനിയും ഈ പേരും ഉണ്ടാകും. 

ലിബ്രെലൂല മറഡോണിയാന
പഴയ സ്പാനിഷ് ഭാഷയിൽനിന്നും എടുത്തിട്ടുള്ള രണ്ട് പദങ്ങൾ ചേർത്താണ് ഈ ശലഭത്തുമ്പിയുടെ പേരുണ്ടാക്കിയിരിക്കുന്നത്. ലിബ്രെ (libre) എന്നാൽ സ്വതന്ത്രമായത് എന്നാണർഥം. ലിബ്രെലൂല എന്നാകുമ്പോൾ സ്വതന്ത്രരായ തുമ്പിവംശംഎന്നും അർഥമാകുന്നു. ശലഭത്തുമ്പികൾ ഇംഗ്ളീഷിൽ ഡാംസെൽഫ്ളൈകൾ (Damselflys) എന്നാണറിയപ്പെടുന്നത്. സൈഗോപ്റ്റെറ (Zygoptera)  എന്നതാണ് ഇവയെല്ലാം ഉൾപ്പെടുന്ന പൊതുവായ താവഴിയുടെ പേര്.

ഇവയ്ക്കിടയിലെ ആർജിയോലെസ്റ്റിഡെ (Argiolsetidae),  നന്നേ ചെറിയവ മുതൽ വലിപ്പമാർന്നവ വരെയുള്ള ശലഭത്തുമ്പികളുടെ ഒരു വലിയ കുടുംബമാണ്. ആസ്‌ട്രലേഷ്യ, ആഫ്രിക്ക, മഡഗാസ്കർ, ഏഷ്യ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ വിതരണം ചെയ്യപ്പെട്ടിരുന്ന ഇവയുടെ ആദ്യപ്രതിനിധിയായി അർജന്റീനയിൽനിന്നും കണ്ടെടുക്കപ്പെട്ടതായിരുന്നു ലിബ്രെലൂല മറഡോണിയാന.

അർജന്റീനയിലെ  ബ്രൂണോസ് അരീസിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ശാസ്ത്രജ്ഞനായ ജൂലിയൻ എഫ് പെട്രുലെവീഷ്യസ്   ആയിരുന്നു ഈ ഫോസിലിനെ കണ്ടെത്തിയത്.

ലെനിനിയ സ്റ്റെല്ലൻസ്
മഹാനായ ലെനിന്റെ പേരിൽ അറിയപ്പെടുന്ന  ജീവി സ്‌പീഷീസ്‌ ഉണ്ട്‌.  ലെനിനിയ സ്റ്റെല്ലൻസ് (Leninia stellans)‌. മൺമറഞ്ഞുപോയ ഒരു ജീവീസ്പീഷീസാണിത്‌. .നക്ഷത്രശോഭയുള്ളത്’ (Brilliant as a Star) എന്നാണ് സ്റ്റെല്ലൻസ് എന്ന വാക്കിന്റെ അർഥം. ലാറ്റിനിൽനിന്നുമാണ് ഈ വാക്കിന്റെ വരവ്. ലെനിനിയ സ്റ്റെല്ലൻസ് എന്നാൽ നക്ഷത്ര ശോഭയുള്ള ലെനിൻ എന്നാകും. എക്കാലവും  പ്രകാശം പൊഴിക്കുന്നത്', 'മാർഗദർശിയാകുന്നത്', എന്നൊക്കെയും ഇതിന് അർഥമുണ്ട്. ലെനിനിയ എന്നത് ജനുസ്സിന്റെ (Genus) പേരാണ്. സ്റ്റെല്ലൻസ് എന്നതു കൂടി ചേരുമ്പോഴാണ് അത് നിശ്ചിത സ്പീഷീസിന്റെ സൂചകമായി മാറുന്നത്. റഷ്യയിലെ ഉല്ല്യാനോവ്സ്കിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ  സ്‌പീഷീസിന്റെ  ഫോസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌‌. 

ഇരുന്നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജീവിസ്പീഷിസുകളിൽ ഒന്നാണിത്. ചീങ്കണ്ണികളെപ്പോലെ നീണ്ട ശരീരമുള്ള, എന്നാൽ തിമിംഗലത്തിന്റെ വാലും ഡോൾഫിന്റെത് മാതിരി പല്ലുകളുമുള്ള ഇവ ജീവപരിണാമത്തിലെ ഇടക്കണ്ണികളിലൊന്നായാണ് പരിഗണിക്കുന്നത്‌. പൂർണമായും കടലിൽ കഴിഞ്ഞിരുന്ന ഇവ ദിനോസറുകളുടെ കാലമായി അറിയപ്പെടുന്ന ജുറാസിക് യുഗത്തിലാണ് ജീവിച്ചിരുന്നത്.

ഉരഗജീവികൾക്കും മത്സ്യങ്ങൾക്കുമിടയിലുള്ള പരിണാമപരമായ ഇടക്കണ്ണിയാണിത്‌. ഇത് നേർരേഖയിലുള്ള പരിണാമത്തിന്റെ ദിശാസൂചകമായി കാണാനുമാകില്ല.  മത്സ്യങ്ങൾ, മത്സ്യങ്ങളിൽനിന്നും ഉഭയജീവികൾ, അവയിൽനിന്നും ഉരഗങ്ങൾ, പിന്നെ പക്ഷികളും സസ്തനികളും ഇതാണ്‌ ജീവിവർഗങ്ങളുടെ പരിണാമദിശ.  ലെനിനിയ സ്റ്റെല്ലൻസ് പ്രതിനിധീകരിക്കുന്നവ, കരയിൽനിന്നും വീണ്ടും കടലിലേക്കിറങ്ങിയ ഉരഗങ്ങളാണ്.  അവയ്ക്ക് ഉരഗങ്ങളുടെ ശരീരഘടനയും മത്സ്യങ്ങളുടെ ആകൃതിയുമുണ്ടായത്‌ ഇതുമൂലമാണെന്നാണ്‌ ‌ ‌ ശാസ്‌ത്രജ്‌ഞരുടെ നിഗമനം.

മറ്റ് പ്രമുഖരുടെ പേരിലും
ഫുട്ബോൾ മാന്ത്രികനായ പെലെയുടെ പേരിലുള്ള പെലെ റാംസെയ് (Pele ramseyi) എന്ന ഒരിനം ഞണ്ട്, ബോബ് മാർളിയുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia marleyi) എന്ന പരാദ ജീവി, ഡേവിഡ് ആറ്റെൻബെറോയുടെ പേര് വഹിക്കുന്ന നെപെന്തെസ് ആറ്റെൻബെറോഗി (Nepenthes attenboroughii)എന്ന ഒരിനം ഇരപിടിയൻ സസ്യം, അർനോൾഡ് ഷ്വാർസ്നെഗറിന്റെ പേര് നൽകപ്പെട്ട ആഗ്ര ഷ്വാർസെനെഗ്ഗേരി (Agra  Schwarzeneggeri)എന്ന ഒരിനം വണ്ട്, ഒബാമയുടെ പേരിലുള്ള ഒബാമഡോൺ ഗ്രാസിലിസ് (Obamadon gracilisഎന്ന ഒരിനം പല്ലി, ആസ്ട്രലോപിക്കസ് നെൽസൺ മണ്ടേലെയ് (Australopicus nelsonmandelai)  എന്ന ഒരിനം മരംകൊത്തി, അങ്ങനെ പോകുന്നു ആ പട്ടിക.

കേരളത്തിലെ ശലഭത്തുമ്പികളെക്കുറിച്ചറിയാം
കേരളത്തിൽ കാണുന്ന ശലഭത്തുമ്പികളെക്കുറിച്ചറിയാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അതിനുള്ള സൗകര്യം ലഭ്യമാണ്. സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്‌റ്റഡീസ് എന്ന ഗവേഷണസംഘടന പുറത്തിറക്കിയിരിക്കുന്ന ഈബുക്ക് അവരുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വായിക്കാം:(https://archive.org/details/introduction-to-odonata-2)  . കേരളത്തിലെ തുമ്പികളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്. എല്ലാ തുമ്പികൾക്കും ശലഭത്തുമ്പികൾക്കും മലയാളംപേരുകൾ നൽകിയിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. തുമ്പിനിരീക്ഷണത്തിൽ തൽപ്പരരാകുന്ന തുടക്കക്കാർക്ക് തുമ്പികളെ തിരിച്ചറിയാനുള്ള ഒരു കൈപ്പുസ്തകം എന്ന നിലയിലും ഇത് സഹായകരമാകും. വെബ്സൈറ്റ് വിലാസം: https://odonatesociety.org


Courtesy: A print edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link: https://www.deshabhimani.com


ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670