Friday, June 18, 2010

മൊബൈല്‍ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ?


മൊബൈല്‍േഫാ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇതാ ഒരു സന്തോഷവാര്‍ത്ത! ദീര്‍ഘകാലമായി നിലനിന്ന ആശങ്കയ്‌ക്ക്‌ വിരാമമി`്‌ പുതിയ പഠനം. മൊബൈല്‍േഫാ ഉപയോഗം തലച്ചോറിലെ ക്യാന്‍സറിന്‌ കാരണമാകുന്നില്ലെന്ന്‌. ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനമാണ്‌ ഇത്തരമൊരു അനുമാനത്തിലെത്തിയത്‌. മൊബൈല്‍േഫാണിലൂടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെ` ഏറ്റവും സുദീര്‍ഘമായ പഠനമെന്നത്‌ ഈ കണ്ടെത്തലിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. `ഇന്റര്‍ഫോ' എന്ന പേരില്‍, 1998 മുതല്‍ തുടക്കമായ ഗവേഷണപദ്ധതിയുടെ അന്തിമ ഫലങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌. 13 രാജ്യങ്ങളിലെ 13,000 മൊബൈല്‍ഫോ ഉപയോക്താക്കളെ പഠനവിധേയമാക്കിയ ബൃഹദ്‌പദ്ധതിയായിരുന്നു ഇത്‌. മസ്‌തിഷ്‌ക ക്യാന്‍സറിനു മാത്രമല്ല, നാഡീവ്യവസ്ഥയുമായി ബന്ധപ്പെ` അല്‍ഷിമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങള്‍ക്കും മൊബൈല്‍ഫോ ഉപയോഗവുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞി`ില്ലെന്ന്‌ പഠനം പറയുന്നു.



അതേസമയം, മൊബൈല്‍ഫോ ഉപയോഗം പൂര്‍ണമായും സുരക്ഷിതമാണെന്ന്‌ ഉറപ്പിച്ചുപറയാനും കഴിഞ്ഞി`ില്ല. വളരെയധികം സമയം മൊബൈല്‍ഫോ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ അപകടപരിധിയില്‍ത്തന്നെയാണെന്ന്‌ പഠനം അടിവരയി`ുപറയുന്നു. ഒരുദിവസത്തെ ശരാശരി മൊബൈല്‍ഫോ ഉപയോഗം അരമണിക്കൂര്‍ ആയി`ുള്ളവരില്‍പ്പോലും ഉപയോഗത്തിന്റെ രീതി, സാഹചര്യം എന്നിവയ്‌ക്കനുസരിച്ച്‌ അപകടസാധ്യത ഏറുന്നതായി ഗവേഷണം തെളിയിക്കുന്നു. ഉപയോഗത്തിന്റെ `സാഹചര്യം' എന്നതില്‍ ഹാന്‍ഡ്‌സെറ്റില്‍നിന്നുള്ള വികിരണത്തിന്റെ തോത്‌, മൊബൈല്‍ടവറില്‍നിന്നുള്ള വികിരണത്തിന്റെ തോത്‌ എന്നിവ ഘടകങ്ങളാവുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

എന്താണ്‌ എസ്‌എആര്‍


ജീവകോശങ്ങള്‍ എത്രത്തോളം വികിരണോര്‍ജം വലിച്ചെടുക്കും എന്നതുമായി ബന്ധപ്പെ`്‌ ഒരു അന്തര്‍ദേശീയ ഏകകം നിലവിലുണ്ട്‌. `സ്‌പെസിഫിക്‌ എനര്‍ജി അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌' (ടഅഞ) എന്നാണ്‌ ഇതിന്റെ പേര്‌. ഈ നിരക്കില്‍ കൂടുതല്‍ വികിരണോര്‍ജം വലിച്ചെടുത്താല്‍ ശരീര കോശങ്ങള്‍ക്ക്‌ ഹാനികരമാകും എന്നാണര്‍ഥം. മൊബൈല്‍ഫോ പുറത്തുവിടുന്ന വികിരണോര്‍ജം ഈ നിരക്കില്‍ താഴെയാകണം എന്നാണ്‌ വ്യവസ്ഥ. എന്നാല്‍ പല രാജ്യങ്ങളും നിശ്‌ചയിച്ചി`ുള്ള എസ്‌എആര്‍ നിരക്ക്‌ വ്യത്യസ്‌തമാണ്‌. അമേരിക്കയില്‍ 1.6 വാട്‌സാണെങ്കില്‍ യൂറാപ്യന്‍ രാജ്യങ്ങളില്‍ 2 വാട്‌സാണ്‌. എന്നാല്‍, ലോകമെമ്പാടുമായി (ഇന്ത്യയിലും) വിറ്റഴിക്കപ്പെടുന്ന ചില മൊബൈല്‍േഫാണുകളുടെ `എസ്‌ എ ആര്‍ പരിധി' 1.92 വാട്‌സ്‌ വരെ എത്തുന്നതായി കണ്ടെത്തിയി`ുണ്ട്‌. പല കമ്പനികളും പറയുന്ന എസ്‌എആര്‍ തന്നെയാണോ ആ ഫോണിലേതെന്ന്‌ പരിശോധിക്കാന്‍ സാധാരണക്കാര്‍ക്ക്‌ മാര്‍ഗവുമില്ല. ടവറില്‍നിന്ന്‌ അകലെയാവുന്തോറും എസ്‌ എ ആര്‍ നിരക്ക്‌ കൂടുതലായി ഉയരുകയും ചെയ്യും. ടവറുമായി ബന്ധംസ്ഥാപിക്കാന്‍ മൊബൈല്‍ഫോ കൂടുതലായി ഊര്‍ജം ഉപയോഗിക്കുന്നതാണ്‌ കാരണം. ഇക്കാര്യത്തിലുള്ള ആരോഗ്യസുരക്ഷാപരിധി ലംഘിക്കപ്പെടുന്നതു തടയാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യക്‌തമായ നിയമങ്ങളില്ല എന്നത്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.

ഇന്റര്‍ഫോ പഠനത്തിന്റെ കണ്ടെത്തലുകള്‍

$ പത്തുവര്‍ഷമായി തുടര്‍ച്ചയായി മൊബൈല്‍ഫോ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചതില്‍നിന്ന്‌ മസ്‌തിഷ്‌ക ക്യാന്‍സറും മൊബൈല്‍ഫോ ഉപയോഗവും തമ്മിലുള്ള ബന്ധം വ്യക്തമായി തെളിയിക്കാനായില്ല.

$ അതേസമയം, ചെവിയോടു ചേര്‍ത്തുപിടിച്ചും എല്ലായ്‌പ്പോഴും തലയുടെ ഒരേവശത്ത്‌ വികിരണങ്ങള്‍ ഏല്‍ക്കുന്ന തരത്തിലും മൊബൈല്‍ഫോ ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന്‌ പഠനത്തില്‍ കണ്ടെത്തി.

$ തലയോ`ിയെ ബാധിക്കുന്ന ക്യാന്‍സറി (Meningioma)നേക്കാള്‍ തലച്ചോറിനെ ബാധിക്കുന്ന ക്യാന്‍സറി(Glioma)നാണ്‌ ഇത്തരക്കാരില്‍ ഏറെ സാധ്യത കണ്ടെത്തിയത്‌.

$ ദിവസവും അരമണിക്കൂര്‍ മൊബൈല്‍ഫോ ഉപയോഗിക്കുന്നവരെ അടിസ്ഥാനമാക്കിയ നിരീക്ഷണങ്ങളാണ്‌ ഇത്തവണ `ഇന്റര്‍ഫോ'പഠനത്തില്‍ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ ഇന്ന്‌ മൊബൈല്‍ഫോ ഉപയോഗം അതിലേറെ വര്‍ധിച്ചിരിക്കുന്നതിനാല്‍ ക്യാന്‍സര്‍സാധ്യതയും ഏറാനിടയുണ്ട്‌.

$ അനുവദനീയമായ അളവില്‍ മാത്രം വികിരണം പുറപ്പെടുവിക്കുന്ന ഹാന്‍ഡ്‌സെറ്റ്‌, ചെവിയോടു ചേര്‍ത്തുപിടിക്കാതെയുള്ള ഉപയോഗം സാധ്യമാക്കുന്ന `ഹാന്‍ഡ്‌സ്‌ഫ്രീ' സംവിധാനം എന്നിവ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സര്‍സാധ്യത കുറയ്‌ക്കാമെന്നും പഠനം പറയുന്നു.

[`ഇന്റര്‍ഫോ' പദ്ധതി: ലോകാരോഗ്യസംഘടനയ്‌ക്കു കീഴിലെ `ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓ ക്യാന്‍സര്‍' തുടക്കമി` പദ്ധതിയാണിത്‌. 12 വര്‍ഷത്തെ മൊബൈല്‍ഫോ ഉപയോഗവും ആരോഗ്യപ്രത്യാഘാതങ്ങളും ഇത്‌ പഠനവിധേയമാക്കിയി`ുണ്ട്‌. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ്‌ എപ്പിഡെമിയോളജിയുടെ മെയ്‌ 18ലെ പതിപ്പിലാണ്‌ ഇതിന്റെ പഠനറിപ്പോര്‍`്‌ പ്രസിദ്ധീകൃതമായത്‌. എന്നാല്‍ കു`ികളെയും ചെറുപ്പക്കാരെയും നിരീക്ഷണവിധേയമാക്കിയില്ല എന്ന ന്യൂനത പഠനത്തിനുണ്ട്‌. 19.2 ദശലക്ഷം യൂറോചെലവായ പഠനത്തില്‍, 5.5 ദശലക്ഷം സംഭാവനചെയ്‌തത്‌ മൊബൈല്‍ഫോ കമ്പനികളാണെന്നതും പഠനത്തിന്റെ പൂര്‍ണവിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.]

Sunday, June 13, 2010

പന്നിപ്പനിക്കെതിരെ ഇന്ത്യന്‍ പ്രതിരോധമരുന്ന്‌



പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്‌1 എന്‍1 രോഗത്തിനെതിരെ ഇന്ത്യക്ക്‌ ഇനി സ്വന്തമായ പ്രതിരോധമരുന്ന്‌. ഇതുവരെ ഇറക്കുമതിചെയ്‌ത വാക്‌സിന്‌ പകരമായാണ്‌ തദ്ദേശീയ വാക്‌സിന്റെ രംഗപ്രവേശം. വിപണിവിലയില്‍ വലിയ മാറ്റം സൃഷ്ടിച്ചാണ്‌ പുതിയ വാക്‌സിന്റെ കടന്നുവരവ്‌. ഇറക്കുമതിചെയ്യുന്ന വാക്‌സിനുകള്‍ക്ക്‌ 900 മുതല്‍ 1000 രൂപവരെ വിലവരുമ്പോള്‍, ഇന്ത്യയുടെ സ്വന്തം വാക്‌സിന്‌ 350 രൂപമാത്രമാണ്‌ വില. `വാക്‌സിഫ്‌ളൂ-എസ്‌' (Vaxiflu-S) എന്നാണ്‌ ഇതിന്റെ പേര്‌. ഇന്‍ഫ്‌ളുവന്‍സാ ഇനത്തില്‍പ്പെടുന്ന രോഗങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്‌സിനാണിത്‌. അഹമ്മദാബാദ്‌ ആസ്ഥാനമായുള്ള `കാഡിലാ ഹെല്‍ത്ത്‌ കെയറാ' (Cadila Healthcare) ണ്‌ നിര്‍മാതാക്കള്‍.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ പകുതിയോടെയാണ്‌ ലോകമെമ്പാടുമായി പന്നിപ്പനി പടര്‍ന്നുപിടിച്ചത്‌. എച്ച്‌1 എന്‍1 ഇനത്തില്‍പ്പെടുന്ന ഇന്‍ഫ്‌ളൂവന്‍സ വൈറസായിരുന്നു ഇതിനു കാരണം. ഗുജറാത്ത്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയില്‍ ആക്രമണം ഏറെ രൂക്ഷം. ജൂലൈ-ഡിസംബര്‍ ഇടയില്‍ 7,000 പേരെ രോഗലക്ഷണമുള്ളവരായും കണ്ടെത്തി. ഇറക്കുമതിചെയ്‌ത 15 ലക്ഷം വാക്‌സിനുകള്‍കൊണ്ടാണ്‌ ബാക്കിയുള്ളവരില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. എന്നാല്‍, മുഴുവന്‍ ജനങ്ങളെയും രോഗബാധയില്‍നിന്നു രക്ഷിക്കാന്‍ ഇതു മതിയാവില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ്‌ ലോകാരോഗ്യസംഘടന ഇന്ത്യന്‍ മരുന്നുകമ്പനികളെ വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളികളാക്കിയത്‌.

`കാഡിലാ ഹെല്‍ത്ത്‌ കെയറി'നെ കൂടാതെ, ഹൈദരാബാദ്‌ ആസ്ഥാനമായുള്ള `ഭാരത്‌ ബയോടെക്‌', ഡല്‍ഹിയിലെ `പനീഷ്യ ബയോടെക്‌', പുണെയിലെ `സെറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ' എന്നിവയായിരുന്നു അവരവരുടെ പാതയില്‍ വാക്‌സിനായി ഗവേഷണം തുടര്‍ന്നത്‌. ഇതില്‍ `സ്‌പ്രേ' രൂപത്തിലുള്ള മരുന്നുമായി ആദ്യം എത്തിയത്‌ `സെറം ഇന്‍സ്‌റ്റിറ്റിയൂട്ടാ'യിരുന്നുവെങ്കിലും അത്‌ അത്ര ഫലപ്രദമായില്ല. തുടര്‍ന്നാണ്‌ `കാഡിലാ'യുടെ കുത്തിവയ്‌പു വാക്‌സിന്റെ കണ്ടുപിടിത്തം. ജനുവരിമുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങിയ ഇതിന്റെ നാലരലക്ഷം സാമ്പിളാണ്‌ ഇപ്പോള്‍ വില്‍പ്പനയ്‌ക്ക്‌ തയ്യാറായിരിക്കുന്നത്‌. 20 ലക്ഷം വാക്‌സിനുകള്‍കൂടി ആവശ്യാനുസരണം ലഭ്യമാക്കാനാവുമെന്ന്‌ `കാഡിലാ' പറയുന്നു.


മണ്‍സൂണ്‍കാലം പനികളുടേതുകൂടിയായതിനാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഊര്‍ജിതമായ മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്‌. മഴസമയത്താണ്‌ മഹാരാഷ്ട്രയില്‍ പന്നിപ്പനി അതിവേഗം പടര്‍ന്നത്‌. ജൂലൈയിലും ആഗസ്‌തിലുമായിരുന്നു ആക്രമണം തീവ്രമായത്‌. എന്നാല്‍, ഡല്‍ഹി മേഖലയില്‍ തണുപ്പുകാലത്താണ്‌ ഏറെ വ്യാപകമായത്‌. വര്‍ഷത്തിലുടനീളം അതിന്റെ പകര്‍ച്ചാസാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യമാണ്‌ വാക്‌സിനുകളെ പ്രസക്തമാക്കുന്നത്‌. ഭാരത്‌ ബയോടെക്‌ തുടങ്ങിയ മറ്റു കമ്പനികളും പന്നിപ്പനിവാക്‌സിന്റെ തനതു പതിപ്പുകള്‍ വൈകാതെ വിപണിയിലെത്തിക്കുമെന്നാണ്‌ പ്രതീക്ഷ. അങ്ങനെയെങ്കില്‍, `വാക്‌സിഫ്‌ളൂ-എസ്‌' അടക്കമുള്ളവയുടെ മത്സരാധിഷ്‌ഠിത വില 150 രൂപയോളം താഴുമെന്നാണ്‌ സൂചന. ആഭ്യന്തര ഉപയോഗം കഴിഞ്ഞുള്ള വാക്‌സിന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്യാനും ഇന്ത്യക്കു പരിപാടിയുണ്ട്‌.

പനി, ശരീരവേദന തുടങ്ങി താല്‍ക്കാലികമായ ചില അസ്വാസ്ഥ്യങ്ങള്‍ `വാക്‌സിഫ്‌ളൂ-എസി'ന്റെ പാര്‍ശ്വഫലങ്ങളാണ്‌. ജൂണ്‍ നാലുമുതല്‍ `വാക്‌സിഫ്‌ളൂ-എസ്‌' വിപണിയില്‍ ലഭ്യമാണെങ്കിലും ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകടയില്‍നിന്ന്‌ ഇത്‌ വാങ്ങുക സാധ്യമല്ല.