Friday, June 18, 2010

മൊബൈല്‍ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ?


മൊബൈല്‍േഫാ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇതാ ഒരു സന്തോഷവാര്‍ത്ത! ദീര്‍ഘകാലമായി നിലനിന്ന ആശങ്കയ്‌ക്ക്‌ വിരാമമി`്‌ പുതിയ പഠനം. മൊബൈല്‍േഫാ ഉപയോഗം തലച്ചോറിലെ ക്യാന്‍സറിന്‌ കാരണമാകുന്നില്ലെന്ന്‌. ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനമാണ്‌ ഇത്തരമൊരു അനുമാനത്തിലെത്തിയത്‌. മൊബൈല്‍േഫാണിലൂടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെ` ഏറ്റവും സുദീര്‍ഘമായ പഠനമെന്നത്‌ ഈ കണ്ടെത്തലിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. `ഇന്റര്‍ഫോ' എന്ന പേരില്‍, 1998 മുതല്‍ തുടക്കമായ ഗവേഷണപദ്ധതിയുടെ അന്തിമ ഫലങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌. 13 രാജ്യങ്ങളിലെ 13,000 മൊബൈല്‍ഫോ ഉപയോക്താക്കളെ പഠനവിധേയമാക്കിയ ബൃഹദ്‌പദ്ധതിയായിരുന്നു ഇത്‌. മസ്‌തിഷ്‌ക ക്യാന്‍സറിനു മാത്രമല്ല, നാഡീവ്യവസ്ഥയുമായി ബന്ധപ്പെ` അല്‍ഷിമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങള്‍ക്കും മൊബൈല്‍ഫോ ഉപയോഗവുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞി`ില്ലെന്ന്‌ പഠനം പറയുന്നു.



അതേസമയം, മൊബൈല്‍ഫോ ഉപയോഗം പൂര്‍ണമായും സുരക്ഷിതമാണെന്ന്‌ ഉറപ്പിച്ചുപറയാനും കഴിഞ്ഞി`ില്ല. വളരെയധികം സമയം മൊബൈല്‍ഫോ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ അപകടപരിധിയില്‍ത്തന്നെയാണെന്ന്‌ പഠനം അടിവരയി`ുപറയുന്നു. ഒരുദിവസത്തെ ശരാശരി മൊബൈല്‍ഫോ ഉപയോഗം അരമണിക്കൂര്‍ ആയി`ുള്ളവരില്‍പ്പോലും ഉപയോഗത്തിന്റെ രീതി, സാഹചര്യം എന്നിവയ്‌ക്കനുസരിച്ച്‌ അപകടസാധ്യത ഏറുന്നതായി ഗവേഷണം തെളിയിക്കുന്നു. ഉപയോഗത്തിന്റെ `സാഹചര്യം' എന്നതില്‍ ഹാന്‍ഡ്‌സെറ്റില്‍നിന്നുള്ള വികിരണത്തിന്റെ തോത്‌, മൊബൈല്‍ടവറില്‍നിന്നുള്ള വികിരണത്തിന്റെ തോത്‌ എന്നിവ ഘടകങ്ങളാവുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

എന്താണ്‌ എസ്‌എആര്‍


ജീവകോശങ്ങള്‍ എത്രത്തോളം വികിരണോര്‍ജം വലിച്ചെടുക്കും എന്നതുമായി ബന്ധപ്പെ`്‌ ഒരു അന്തര്‍ദേശീയ ഏകകം നിലവിലുണ്ട്‌. `സ്‌പെസിഫിക്‌ എനര്‍ജി അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌' (ടഅഞ) എന്നാണ്‌ ഇതിന്റെ പേര്‌. ഈ നിരക്കില്‍ കൂടുതല്‍ വികിരണോര്‍ജം വലിച്ചെടുത്താല്‍ ശരീര കോശങ്ങള്‍ക്ക്‌ ഹാനികരമാകും എന്നാണര്‍ഥം. മൊബൈല്‍ഫോ പുറത്തുവിടുന്ന വികിരണോര്‍ജം ഈ നിരക്കില്‍ താഴെയാകണം എന്നാണ്‌ വ്യവസ്ഥ. എന്നാല്‍ പല രാജ്യങ്ങളും നിശ്‌ചയിച്ചി`ുള്ള എസ്‌എആര്‍ നിരക്ക്‌ വ്യത്യസ്‌തമാണ്‌. അമേരിക്കയില്‍ 1.6 വാട്‌സാണെങ്കില്‍ യൂറാപ്യന്‍ രാജ്യങ്ങളില്‍ 2 വാട്‌സാണ്‌. എന്നാല്‍, ലോകമെമ്പാടുമായി (ഇന്ത്യയിലും) വിറ്റഴിക്കപ്പെടുന്ന ചില മൊബൈല്‍േഫാണുകളുടെ `എസ്‌ എ ആര്‍ പരിധി' 1.92 വാട്‌സ്‌ വരെ എത്തുന്നതായി കണ്ടെത്തിയി`ുണ്ട്‌. പല കമ്പനികളും പറയുന്ന എസ്‌എആര്‍ തന്നെയാണോ ആ ഫോണിലേതെന്ന്‌ പരിശോധിക്കാന്‍ സാധാരണക്കാര്‍ക്ക്‌ മാര്‍ഗവുമില്ല. ടവറില്‍നിന്ന്‌ അകലെയാവുന്തോറും എസ്‌ എ ആര്‍ നിരക്ക്‌ കൂടുതലായി ഉയരുകയും ചെയ്യും. ടവറുമായി ബന്ധംസ്ഥാപിക്കാന്‍ മൊബൈല്‍ഫോ കൂടുതലായി ഊര്‍ജം ഉപയോഗിക്കുന്നതാണ്‌ കാരണം. ഇക്കാര്യത്തിലുള്ള ആരോഗ്യസുരക്ഷാപരിധി ലംഘിക്കപ്പെടുന്നതു തടയാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യക്‌തമായ നിയമങ്ങളില്ല എന്നത്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.

ഇന്റര്‍ഫോ പഠനത്തിന്റെ കണ്ടെത്തലുകള്‍

$ പത്തുവര്‍ഷമായി തുടര്‍ച്ചയായി മൊബൈല്‍ഫോ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചതില്‍നിന്ന്‌ മസ്‌തിഷ്‌ക ക്യാന്‍സറും മൊബൈല്‍ഫോ ഉപയോഗവും തമ്മിലുള്ള ബന്ധം വ്യക്തമായി തെളിയിക്കാനായില്ല.

$ അതേസമയം, ചെവിയോടു ചേര്‍ത്തുപിടിച്ചും എല്ലായ്‌പ്പോഴും തലയുടെ ഒരേവശത്ത്‌ വികിരണങ്ങള്‍ ഏല്‍ക്കുന്ന തരത്തിലും മൊബൈല്‍ഫോ ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന്‌ പഠനത്തില്‍ കണ്ടെത്തി.

$ തലയോ`ിയെ ബാധിക്കുന്ന ക്യാന്‍സറി (Meningioma)നേക്കാള്‍ തലച്ചോറിനെ ബാധിക്കുന്ന ക്യാന്‍സറി(Glioma)നാണ്‌ ഇത്തരക്കാരില്‍ ഏറെ സാധ്യത കണ്ടെത്തിയത്‌.

$ ദിവസവും അരമണിക്കൂര്‍ മൊബൈല്‍ഫോ ഉപയോഗിക്കുന്നവരെ അടിസ്ഥാനമാക്കിയ നിരീക്ഷണങ്ങളാണ്‌ ഇത്തവണ `ഇന്റര്‍ഫോ'പഠനത്തില്‍ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ ഇന്ന്‌ മൊബൈല്‍ഫോ ഉപയോഗം അതിലേറെ വര്‍ധിച്ചിരിക്കുന്നതിനാല്‍ ക്യാന്‍സര്‍സാധ്യതയും ഏറാനിടയുണ്ട്‌.

$ അനുവദനീയമായ അളവില്‍ മാത്രം വികിരണം പുറപ്പെടുവിക്കുന്ന ഹാന്‍ഡ്‌സെറ്റ്‌, ചെവിയോടു ചേര്‍ത്തുപിടിക്കാതെയുള്ള ഉപയോഗം സാധ്യമാക്കുന്ന `ഹാന്‍ഡ്‌സ്‌ഫ്രീ' സംവിധാനം എന്നിവ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സര്‍സാധ്യത കുറയ്‌ക്കാമെന്നും പഠനം പറയുന്നു.

[`ഇന്റര്‍ഫോ' പദ്ധതി: ലോകാരോഗ്യസംഘടനയ്‌ക്കു കീഴിലെ `ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓ ക്യാന്‍സര്‍' തുടക്കമി` പദ്ധതിയാണിത്‌. 12 വര്‍ഷത്തെ മൊബൈല്‍ഫോ ഉപയോഗവും ആരോഗ്യപ്രത്യാഘാതങ്ങളും ഇത്‌ പഠനവിധേയമാക്കിയി`ുണ്ട്‌. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ്‌ എപ്പിഡെമിയോളജിയുടെ മെയ്‌ 18ലെ പതിപ്പിലാണ്‌ ഇതിന്റെ പഠനറിപ്പോര്‍`്‌ പ്രസിദ്ധീകൃതമായത്‌. എന്നാല്‍ കു`ികളെയും ചെറുപ്പക്കാരെയും നിരീക്ഷണവിധേയമാക്കിയില്ല എന്ന ന്യൂനത പഠനത്തിനുണ്ട്‌. 19.2 ദശലക്ഷം യൂറോചെലവായ പഠനത്തില്‍, 5.5 ദശലക്ഷം സംഭാവനചെയ്‌തത്‌ മൊബൈല്‍ഫോ കമ്പനികളാണെന്നതും പഠനത്തിന്റെ പൂര്‍ണവിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.]