Saturday, December 23, 2017

കടല്‍ദിനോസറിന്‍റെ ഫോസില്‍ ഇന്ത്യയില്‍നിന്നും

കരയില്‍ ദിനോസറുകളെന്നപോലെ, ജുറാസിക് കല്പകാലത്ത് കടലിനെ വിറപ്പിച്ചവയാണ് ഇക്ത്തിയോസോറുകള്‍ (Icthyosaurs).
ഇക്ത്തിയോസോറുകള്‍ (Icthyosaurs)...
Read more: http://www.deshabhimani.com/special/news-kilivathil-special-30-11-2017/689506
ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ഇംഗ്ളണ്ട് എന്നി വിടങ്ങളില്‍ നിന്നുമാണ് ഇതിനുമുമ്പ് ഇക്ത്തിയോസോര്‍ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഏഷ്യയില്‍ ഇന്‍ഡോനേഷ്യയില്‍ നിന്നും. എന്നാല്‍ ഇതാദ്യമായാണ് ഇന്ത്യയില്‍നിന്നും ഇക്ത്തിയോസോറിന്‍റേതായ ഒരു ഫോസില്‍ കണ്ടെടുക്കപ്പെടുന്നത്. അതേസമയം പുരാണങ്ങളില്‍ 'മകരമത്സ്യം' എന്ന പേരില്‍ ഇത്തരമൊരു കടല്‍സത്വത്തെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്. ഗുജറാത്തിലെ കച്ച് മേഖലയിപ്പെടുന്ന ഭുജ് പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ലോഡെയ് (Lodai) എന്ന ഗ്രാമത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ട ഇതിന് 250-290 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ട്.
ഹിമാലയമേഖലയില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ മുനമ്പിനോടടുത്ത പ്രദേശങ്ങളില്‍ നിന്നും ഇതിനുമുമ്പ് ദിനോസറുകളുടേതായ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇക്ത്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ട ത്തും സമ്പൂര്‍ണ്ണവുമായ ഫോസില്‍ കണ്ടെത്തപ്പെടുന്നത്.
ദിനോസറുകള്‍ കരയില്‍ വിഹരിച്ചിരുന്ന കാലത്ത്, കടലില്‍ അവയുടെ സമകാലികരായിരുന്ന ഭീമാകാരജീവികളാണ് പതിനാറടിയോളം നീളമുണ്ടായിരുന്ന ഇക്ത്തിയോസോറുകള്‍. നേര്‍ത്തുനീണ്ട താടിയും കൂര്‍ത്ത പല്ലുകളും വലിയ കണ്ണുകളുമുള്ള ഇവ പൂര്‍ണ്ണമായും മാംസഭോജികളായിരുന്നു. മത്സ്യങ്ങളായിരുന്നു ഇവയുടെ ആഹാരം. ഇക്ത്തൈസ് (ichthys) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് എന്ന വിളിപ്പേരിന്‍റെ ഉത്ഭവം. 'പല്ലിമത്സ്യം' എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. എന്നാല്‍ ഇച്ത്തിയോസോറുകളെ ഇങ്ങനെ വിളിക്കുന്നതില്‍ ശാസ്ത്രീയമായ ഒരു പിഴവ് ഒളിഞ്ഞിരിപ്പുണ്ട്. കാരണം, ജീവശാസ്ത്രപരമായി ഇവ മത്സ്യങ്ങളല്ല, ഉരഗങ്ങളാണ്. അതേ! ദിനോസറുകളുടെ വിഭാഗമായ റെപ്റ്റീലിയയിലെ അംഗങ്ങള്‍ തന്നെ. അതുകൊണ്ടുതന്നെ 'കടല്‍ ദിനോസറുകള്‍' എന്ന് ഇവയെ വിളിക്കുന്നതാണ് കൂടുതല്‍ ശരി.

കാഴ്ചശക്തിയെ അടിസ്ഥാനമാക്കിയാണ് ഇക്ത്തിയോസോറുകള്‍ ഇരതേടിയിരുന്നത്.  പ്രകാശം തീരെ കുറഞ്ഞ ആഴക്കടലിന്‍റെ അടിത്തട്ടില്‍ പോലും ഇരപിടിക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു ഇവയുടെ കാഴ്ചശക്തി. ആഴക്കടലിലെ ജലത്തിലൂടെയെത്തുന്ന കമ്പനങ്ങളെ ആന്തരകര്‍ണ്ണ ത്തിലെത്തിക്കുന്നതിലൂടെയും ഇവ പരിസരങ്ങളെ സൂക്ഷ്മമായി അറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ, ആഴക്കടല്‍ പരിസ്ഥിതി വിട്ട് അവ ഒരിക്കലും മുകളിലേക്കോ തീരക്കടലിലേക്കോ വന്നിരുന്നില്ല. മുട്ടയിടാനായി ഇക്ത്തിയോസോറുകള്‍ കടല്‍ത്തീരത്തേക്ക് വന്നിരുന്നുവെന്നാണ് മുമ്പ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ യാണെന്നാണ് ഇന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നത്. ഇക്ത്തിയോസോറുകളുടെ ഫോസിലുകള്‍ കണ്ടെടുക്കപ്പെട്ട ഇടങ്ങളെല്ലാം ഒരു കാലത്ത് ആഴക്കടലിന് അടിയിലായിരുന്നവയാണെന്ന സൂചനയും ഇതിലുണ്ട്. പടിഞ്ഞാറേ ഇന്ത്യയും മഡഗാസ്കറും തെക്കേ അമേരിക്കയുമായി ഗ്വാണ്ടാനോലാന്‍ഡ് എന്ന മഹാഭൂഖണ്ഡം പിളര്‍ന്നുപോയപ്പോള്‍  അവയ്ക്കിടയിലേക്കു കടന്നുകയറിയ കടല്‍ഞരമ്പു കളിലൂടെയാണ് ഇക്ത്തിയോസോറുകള്‍ ഇത്രയും ഉള്‍നാടന്‍കരകളിലേക്കെത്തിയത്.
ഇപ്പോള്‍ കണ്ടെത്തിയ ഇക്ത്തിയോസോറസിന്‍റെ ഫോസില്‍, ഓപ്താല്‍മോസോറസ് (Ophthalmosaurus)  എന്ന ജനുസില്‍ ഉള്‍പ്പെടുന്നതായാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാല്‍ സ്പീഷീസ് ഏതാണെന്ന് ക്യത്യമായി തിരിച്ചറിയാനായിട്ടില്ല. മുന്‍ വര്‍ഷങ്ങളിലൊരിക്കല്‍, കാവേരിതീരത്തുനിന്നും ഇക്ത്തിയോസോറിന്‍റേതായ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തപ്പെട്ടിരുന്നു. ഇക്ത്തിയോസോറസ് ഇന്‍ഡിക്കസ്
(Icthyosaurus indicus) ...
Read more: http://www.deshabhimani.com/special/news-kilivathil-special-30-11-2017/689506
(Icthyosaurus indicus) എന്നാണ് ഈ ഫോസിലിന് പേരുനല്‍കപ്പെട്ടത്. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ (എതാനും ചില  കശേരുക്കളും പല്ലുകളും മാത്രാണ് അന്ന് ലഭ്യമായിരുന്നത്), പിന്നീട് ഈ പേര് പിന്‍വലിക്കുക യായിരുന്നു.  അതുകൊണ്ട്, ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിലെ വിവരങ്ങള്‍ ശാസ്ത്രസമൂഹം വിശകലനം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ഫോസിലിന് എന്ന പേര് കൈമാറിവന്നേക്കാം എന്ന് കരുതപ്പെടുന്നു. മ്യൂസിയത്തിലാണ് പുതിയ ഫോസിലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ജെ.സി.ബോസ് നാഷണല്‍ ഫെലോഷിപ്പിന്‍റെ ധനസഹായത്തോടെ ഡല്‍ഹി സര്‍വ്വകലാശാല യുടേയും ഗുജറാത്തിലെ ക്രാന്തിഗുരു ശ്യംജി ക്യഷ്ണവര്‍മ്മാ കച്ച് സര്‍വ്വകലാശാലയുടേയും കീഴിലുള്ള ഭൗമശാസ്ത്രഗവേഷകരാണ് ഈ കണ്ടെത്തല്‍ യാാര്‍ത്ഥ്യമാക്കിയത്. പ്ളോസ് (PLOS One: പബ്ളിക് ലൈബ്രറി ഓഫ് സയന്‍സ് -വണ്‍)എന്ന ജേണലിലിലാണ് പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.

മേരി അന്നിങ് എന്ന പെണ്‍കുട്ടിയുടെ കണ്ടെത്തല്‍
ലോകത്തില്‍ ആദ്യമായി പൂര്‍ണ്ണരൂപത്തില്‍ ലഭിക്കുന്ന ഫോസില്‍ എന്ന ബഹുമതിയും ഇക്ത്തിയോസോറിനാണ്. 1812ല്‍ ഇംഗ്ളണ്ടിലെ ഡോര്‍സെറ്റ് കൗണ്ടിയിലെ കടലോരത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. ആധുനികമായ സാങ്കേതികസൗകര്യങ്ങളെല്ലാം അപ്രാപ്യമായിരുന്ന കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലായിരുന്നു ലോകത്തിലെ ആദ്യ ഇക്ത്തിയോസോറസ് ഫോസില്‍ കണ്ടെത്തപ്പെട്ടത്. അതും അന്ന് വെറും പന്ത്രണ്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന മേരി അന്നിങ് (Mary Anning) എന്ന പെണ്‍കുട്ടി ! വെറുമൊരു മരപ്പണിക്കാരന്‍റെ മകളായിരുന്നു മേരി. പിതാവിന്‍റെ മരണവും കടുത്ത ദാരിദ്ര്യവും അടിച്ചേല്‍പ്പിച്ച കഷ്ടതകളില്‍ നിന്നും രക്ഷനേടാനായാണ് മേരി യും അനുജനായ ജോസഫ് അന്നിങും കടല്‍ത്തീരത്ത് ഫോസിലുകളെ അന്വേഷിച്ചിറങ്ങിയത്. കണ്ടുകിട്ടുന്നവ തുച്ഛായ വിലയ്ക്ക് ശാസ്ത്രജ്ഞര്‍ക്ക് വില്‍ക്കുകയായിരുന്നു അവരുടെ ജോലി. അങ്ങനെയാണ് 1812ല്‍ ആദ്യത്തെ ഇക്ത്തിയോസോറസ് ഫോസില്‍ അവര്‍ കണ്ടെടുക്കുന്നത്. അതിനുശേഷവും അനവധി ഫോസിലുകളെ മേരി അന്നിങ് കണ്ടെത്തിയെങ്കിലും ഒരു സ്ത്രീയെന്ന നിലയിലുള്ള വിവേചനം അന്നിങിന്‍റെ അവ്വിധമുള്ള പ്രശസ്തിക്ക് തടസമായി നിന്നു. മരിച്ചതിനുശേഷമാണ് ഒരു ഫോസില്‍പഠനവിദഗ്ധ(പാലിയന്‍റോളജിസ്റ്റ്) എന്ന നിലയില്‍ മേരി അന്നിങ് അറിയപ്പെടുന്നതുതന്നെ.

Reference: Prasad GVR, Pandey DK, Alberti M, Fürsich FT, Thakkar MG, Chauhan GD (2017) Discovery of the first ichthyosaur from the Jurassic of India: Implications for Gondwanan palaeobiogeography. PLoS ONE 12(10): e0185851. http://doi.org/10.1371/journal.pone.0185851

Courtesy: A print edition of this article as published in Kilivathil Science Supplement of Deshabbhimani Daily, dt 30th November 2017. Link: http://www.deshabhimani.com