Thursday, September 2, 2010

ബാക്‌ടീരിയ വിവാദം പേരിന്റെ പേരിലും


പേരിലാണ്‌ പ്രശ്‌നം. നിലവിലുള്ള ഒരൊറ്റ ആന്റിബയോടിക്കിനും നശിപ്പിക്കാന്‍ കഴിയാത്ത പുതിയൊരു രോഗാണുവിനു നല്‍കിയിരിക്കുന്ന പേരില്‍ `ന്യൂഡല്‍ഹി'യുണ്ട്‌. ഇന്ത്യയില്‍നിന്നാണ്‌ ആദ്യം കണ്ടെത്തിയത്‌ എന്നാണ്‌ ഈ പേരിടലുകാര്‍ അതിനു ന്യായീകരണമായി പറയുന്നത്‌. അതേസമയം, ഇത്‌ ന്യൂഡല്‍ഹിയിലല്ല കണ്ടെത്തിയതെന്നും ന്യൂഡല്‍ഹി എന്നു പേരിടതിലൂടെ ഇന്ത്യയുടെ പേര്‌ മോശമാക്കുകയാണ്‌ പേരിടലിനു പിന്നിലെന്നുള്ള ആരോപണം ശക്തമാവുകയാണ്‌. കാരണം 1200 കോടിരൂപയുടെ വരുമാനമാണ്‌ കുറഞ്ഞ ചെലവിലുള്ള ചികിത്സതേടി ഇവിടേയ്‌ക്കെത്തുന്ന വിദേശികളില്‍നിന്ന്‌ ഇന്ത്യക്കു ലഭിക്കുന്നത്‌. ഇതു തകര്‍ക്കാനുള്ള അന്തര്‍ദേശീയ ഗൂഢാലോചനയുടെ ഭാഗമാണ്‌ ഇന്ത്യയില്‍ അന്തകബാക്ടീരിയ ഉണ്ടെന്ന പ്രചാരണമെന്ന വാദവും ശക്തമാണ്‌. ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലൂടെ നമ്മിലേക്കെത്തിയ വാര്‍ത്തകളുടെ ചുരുക്കമാണ്‌ മേല്‍വിവരിച്ചത്‌. ഇങ്ങനെയൊരു ബാക്ടീരിയയുടെ വിവരം കേന്ദ്രഗവമെന്റ്‌ ഔദ്യോഗികമായി നിഷേധിക്കുകയും ചെയ്‌തിരിക്കയാണ്‌. ഇതിനിടയില്‍ എവിടെയാണ്‌ സത്യം?
                                                                             
ബ്രിട്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന `ലാന്‍സെറ്റ്‌ ഇന്‍ഫെക്‌ഷിയസ്‌ ഡിസീസെസ്‌' എന്ന ഗവേഷണ ജേണലില്‍ ആഗസ്‌ത്‌ 11ലെ പതിപ്പിലൂടെ പുറത്തുവന്ന പഠനറിപ്പോര്‍ാണ്‌(http://www.thelancet.com/journals/laninf/article/PIIS1473-3099(10)70143-2/abstract) കാരണമായത്‌. ന്യുമോണിയ, ഭക്ഷ്യവിഷബാധ എന്നിവയ്‌ക്ക്‌ കാരണമാവുന്ന ക്ലെബ്‌സിയെല്ലാ ന്യുമോണിയെ, ഇ.കോളി എന്നീ ബാക്ടീരിയകള്‍ അന്തക ബാക്ടീരിയകളായി മാറിയിരിക്കുന്നുവെന്നാണ്‌ ഇതിലൂടെയുണ്ടായ വെളിപ്പെടുത്തല്‍. ഇവ ഇന്ത്യയില്‍ ഉത്ഭവിച്ചതെന്ന്‌ അടിവരയിടുപറയുന്ന പ്രബന്ധം, ഇതിനു കാരണക്കാരായ ബാക്ടീരിയകളില്‍ കടന്നുകൂടിയിരിക്കുന്ന ജീനിനെ `ന്യൂഡല്‍ഹി മെറ്റലോ-ബീറ്റാ-ലാക്‌റ്റമേസ്‌-1' എന്നാണ്‌ വിവക്ഷിക്കുന്നത്‌. ഇതാണ്‌ എതിര്‍പ്പിനിടയാക്കിയത്‌. മദ്രാസ്‌ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകനായ കാര്‍ത്തികേയന്‍ കെ കുമാരസ്വാമി അടക്കമുള്ള ഗവേഷകസംഘമാണ്‌ മേല്‍പ്പറഞ്ഞ പ്രബന്ധം തയ്യാറാക്കിയത്‌. യൂറോപ്യന്‍ യൂണിയന്റെയും വെല്‍കം ട്രസ്‌റ്റ്‌ എന്ന സന്നദ്ധസംഘടനയുടെയും `വെയ്‌ത്‌' എന്ന മരുന്നുകമ്പനിയുടെയും ധനസഹായത്തോടെ ബ്രിടനിലെ കാര്‍ഡിഫ്‌ സര്‍വകലാശാലയിലായിരുന്നു ഗവേഷണമെന്ന്‌ ലാന്‍സെറ്റിലെ റിപ്പോര്‍്ട്ട പറയുന്നു. എങ്കിലും `ന്യൂഡല്‍ഹി' എന്നത്‌ കൂ`ിച്ചേര്‍ത്തുകൊണ്ടുള്ള ജീന്‍ പേര്‌ രൂപീകരിച്ചത്‌ പഠനസംഘമല്ലെന്ന്‌ പ്രബന്ധത്തില്‍നിന്നുതന്നെ വ്യക്തമാണ്‌. 2008-ല്‍ ഇന്ത്യയിലെത്തിയ ഒരു സ്വീഡിഷ്‌ പൗരനാണ്‌ ആദ്യമായി അന്തകബാക്ടീരിയയുടെ ആക്രമണത്തിനു വിധേയനായതത്രേ. ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കു വിധേയനായെങ്കിലും ഭേദമാവാതെ സ്വദേശത്ത്‌ തിരിച്ചെത്തിയ ആ വ്യക്തിയില്‍നിന്നാണ്‌ അന്തകബാക്ടീരിയയുടെ ആദ്യ സാമ്പിള്‍ ശേഖരിച്ചതെന്ന്‌ റിപ്പോര്‍ല്‍ പറയുന്നുണ്ട്‌.

എന്താണ്‌ വിവാദ ബാക്ടീരിയ?

                                                                                    
ഒരു പ്രത്യേകതരം ബാക്ടീരിയയല്ല അന്തകബാക്ടീരിയ. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഏതൊരു ബാക്ടീരിയക്കും അതായി മാറാനാവും. പുതിയൊരു ജീനിന്റെ രംഗപ്രവേശമാണ്‌ ഇതിനു കാരണമാവുന്നത്‌. ഈ ജീന്‍ സ്വന്തമായുള്ള ബാക്ടീരിയത്തിന്‌ `ബീറ്റാ-ലാക്‌റ്റെം' എന്ന ഇനത്തില്‍പ്പെടുന്ന ആന്റിബയോ`ിക്കുകളെ പ്രതിരോധിക്കാനാവും. `മെറ്റലോ-ബീറ്റാ-ലാക്‌റ്റമേസ്‌' (Metallo-beta-lactamase) എന്ന പേരുള്ള ഒരുതരം രാസാഗ്നി പുറപ്പെടുവിക്കുന്നതിലൂടെയാണിത്‌. സാധാരണ ആന്റിബയോടിക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌, `അറ്റകൈപ്രയോ'ഗമെന്ന നിലയില്‍ നിര്‍ദേശിക്കപ്പെടുന്നതാണ്‌ `ബീറ്റാ-ലാക്‌റ്റെം' ആന്റിബയോടിക്കുകള്‍. ഇവയെയും അതിജീവിക്കുന്ന ബാക്ടീരിയകളായതിനാലാണ്‌ `അന്തകബാക്ടീരിയ' (Super Bug) എന്ന വിശേഷണം.
 
എങ്ങനെ പ്രതിരോധിക്കാം?


`ലാന്‍സെറ്റ്‌' പഠനപ്രബന്ധമനുസരിച്ച്‌ ഗുവാഹി, മുംബൈ, വാരാണസി, പുണെ, കൊല്‍ക്കത്ത, ഹൈദരാബാദ്‌, ബംഗളൂരു, പോര്‍്‌ട`െയര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ്‌ അന്തകബാക്ടീരിയയുടെ സാമ്പിളുകള്‍ ലഭിച്ചിരിക്കുന്നത്‌. ക്ലെബിസിയെല്ല, ഇ.കോളി എന്നീ ബാക്ടീരിയകളില്‍ കടന്നുകൂടിയിരിക്കുന്ന ആന്റിബയോ`ിക്‌ പ്രതിരോധ ജീന്‍, മറ്റു ബാക്ടീരിയകളിലേക്ക്‌ കടക്കാനുള്ള സാധ്യത ഏറെയാണ്‌. `GSK 299423' എന്ന കോഡ്‌നാമത്തിലറിയുന്ന ഒരു രാസസംയുക്തം ഇതിനെതിരെ പ്രവര്‍ത്തിക്കുമെന്ന്‌ കണ്ടെത്തിയി`ുണ്ടെങ്കിലും ഗവേഷണം പുരോഗമിക്കുന്നു. അതിനാല്‍ വ്യക്തിശുചിത്വമാണ്‌ ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍. ആശുപത്രികള്‍ രോഗാണുവിമുക്തമാക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും വേണം. രോഗാണു നിരീക്ഷണസംവിധാനം കൂടുതല്‍ കര്‍ശനമാക്കേണ്ടതും അത്യാവശ്യമാണ്‌. 


ഇന്ത്യയില്‍നിന്ന്‌ പഠനത്തിന്‌ അന്തകബാക്ടീരിയയുടെ സാമ്പിള്‍ അയച്ചുകൊടുത്തതിന്‌ മൂന്ന്‌ സ്ഥാപനങ്ങളില്‍നിന്നുള്ള ഗവേഷകര്‍ക്ക്‌ പ്രബന്ധത്തിനൊടുവില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്‌. അസം സര്‍വകലാശാലയില്‍നിന്നുള്ള അമിതാഭാ ഭാടചാര്‍ജി, ബനാറസ്‌ ഹിന്ദു സര്‍വകലാശാലയിലെ മലായ്‌ ആര്‍ സെന്‍, മുംബൈയിലെ ഹിന്ദുജ ഹോസ്‌പിറ്റലിലെ പായല്‍ ദേശ്‌പാണ്ഡെ എന്നിവര്‍ക്കാണത്‌. ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു വസ്‌തുത, ഇന്ത്യയില്‍ ഇതേക്കുറിച്ചുള്ള പഠനം ആദ്യം നടത്തിയതും മുംബൈയിലെ ഹിന്ദുജ ഹോസ്‌പിറ്റലിലായിരുന്നുവെന്നതാണ്‌. 2009-ല്‍ നടന്ന പഠനത്തില്‍ 22 രോഗികളില്‍ അന്തകബാക്ടീരിയയെ കണ്ടെത്തിയിരുന്നു.
 

 ഈ വിവരങ്ങളുമായി ഇന്ത്യയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന `ജേണല്‍ ഓഫ്‌ ദി അസോസിയേഷന്‍ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഇന്‍ ഇന്ത്യ' എന്ന ഗവേഷണ ജേണലിന്റെ 58-ാം വാല്യ (2010 മാര്‍ച്ച്‌)ത്തില്‍ അത്‌ വെളിച്ചംകണ്ടിരുന്നു. 2008ല്‍ തിരിച്ചറിയപ്പെ` അന്തകബാക്ടീരിയ'യിലെ ജീനിന്‌ 2009 ഡിസംബറില്‍ ഔദ്യോഗികമായി പേരു നല്‍കിയിരുന്നു. അതിനുശേഷമാണ്‌ ഹിന്ദുജ ഹോസ്‌പിറ്റലിലെ പഠനം. പ്രസ്‌തുത ജേണല്‍ വാല്യത്തിന്റെ അവതാരികയില്‍, അപ്പോളോ ഹോസ്‌പിറ്റലിലെ ഡോക്ടറും ജേണല്‍ എഡിറ്ററുമായ അബ്ദുള്‍ ഗഫൂര്‍ ഇതിനെ, അശ്രദ്ധയമായ ആന്റി ബയോട്ടിക്‌ ഉപയോഗത്തിന്റെ ഉപോല്‍പ്പന്നമായാണ്‌ ചൂണ്ടിക്കാ`ിയത്‌. മരുന്നുകമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി, വേണ്ടുന്നവയ്‌ക്ക്‌ പകരം മറ്റ്‌ ആന്റി ബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതാണത്രേ ഇത്തരം ദുരന്തങ്ങള്‍ക്കു കാരണമാവുന്നത്‌. ഇതിലൂടെ ഒരൊറ്റ ആന്റി ബയോട്ടക്കിനും നശിപ്പിക്കാനാവാത്ത ബാക്ടീരിയകള്‍ (Mutant Bacteria) പിറക്കുന്നു. സ്വയംകൃതമായ ഈ പരിണാമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പുതിയ അന്തകബാക്ടീരിയകള്‍.