Thursday, April 7, 2011

കടുവകള്‍ കാട്ടിലോ കടലാസിലോ?

ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന കണ്‍െത്തലുമായി 'ടൈഗര്‍ സെന്‍സസ്'. മാര്‍ച്ച് 28ന് പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 1,706 കടുവയുണ്‍്. 2010ലെ കണക്കെടുപ്പ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണിത്. രണ്‍ുവര്ഷത്തിലൊരിക്കലാണ് ഇന്ത്യാ ഗവണ്‍മെന്റ് വനമേഖലയിലെ കടുവകളുടെ കണക്കെടുക്കുന്നത്. 2008ലെ കണക്കെടുപ്പില്‍ കടവുകള്‍ 1,411 ആയിരുന്നു. 2006ലെ കണക്കെടുപ്പിലും അതുതന്നെ. അതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വര്‍ധന. എന്നാല്‍ രണ്‍ുവര്‍ഷംകൊണ്‍് 295 കടുവകള്‍ കൂടുതലായുണ്‍ായി എന്നതു സംബന്ധിച്ച് വന്യജീവിസംരക്ഷകര്‍ സംശയത്തിലുപരി ആശങ്കയിലാണ്.
സ്വാഭാവിക ആവാസമേഖലയുടെ നാശവും വേട്ടയാടലും, ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതുമൂലമുണ്‍ാകുന്ന കൊല്ലപ്പെടലും കാരണം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന വന്യജീവിയാണ് കടുവ; ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെവിടെയും. ഇതിനിടെയാണ് എണ്ണം കൂടിയതായുള്ള സെന്‍സസ് റിപ്പോര്‍ട്ട്. കുത്തനെയുള്ള ഇത്തരമൊരു കടുവാപെരുപ്പത്തിനു കാരണമാവുന്നതരത്തില്‍ കാര്യമായ കടുവാസംരക്ഷണപ്രവര്‍ത്തനങ്ങളൊന്നും ഇക്കാലയളവില്‍ ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ല. എന്നിട്ടും കടലാസില്‍ എണ്ണം ഇത്രയും പെരുകാന്‍ ഗവണ്‍മെന്റ് പറയുന്ന കാരണം ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ 'സുന്ദര്‍ബാന്‍' വനമേഖലയിലെ കടുവകളുടെ എണ്ണം സെന്‍സസില്‍ പെടുത്തിയത് ഇതാദ്യമാണെന്നാണ്. എന്നാല്‍ വാദം പൂര്‍ണമായും ശരിയല്ല.
സുന്ദര്‍ബാന്‍മേഖലയില്‍ 70 കടുവകളുള്ളതായി കണ്‍െത്തിയെന്നാണ് കണക്കെടുപ്പുകാര്‍ പറയുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ പരമ്പരാഗതരീതിയിലുള്ള കടുവാ കണക്കെടുപ്പ് ഇവിടെ അസാധ്യമായിരുന്നു. അതിനാല്‍, പുതിയ ചില സങ്കേതങ്ങളുടെ സഹായത്താലാണ് ഇവയുടെ എണ്ണം രേഖപ്പെടുത്തിയത്. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലായതിനാല്‍, കടുവകള്‍ അതിര്‍ത്തികടന്ന് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിലെ ബുദ്ധിമുട്ടുമുണ്‍ായിരുന്നു. ഇതൊക്കെയും പരിഹരിച്ചാണ് 70 മൊത്തം കണക്കിലേക്കുവന്നത്. എന്നാല്‍ അധികമായുണ്‍ായെന്നു പറയുന്ന 295ല്‍നിന്ന് 70 മാറ്റിനിര്‍ത്തിയാലും 225 കടുവകള്‍ രണ്‍ുവര്‍ഷംകൊണ്‍് പുതുതായുണ്‍ായതായാണ് സെന്‍സസ് പറയുന്നത്. ഇതിന്റെ സത്യാവസ്ഥയാണ് ചോദ്യംചെയ്യപ്പെടുന്നത്.
കണക്കുകള്‍ കൃത്രിമമായി പെരുപ്പിച്ചുകാണിക്കുന്നതിലൂടെ കടുവകളുടെ എണ്ണത്തിലെ യഥാര്‍ഥനില മറച്ചുവയ്ക്കാനുള്ള ശ്രമം ഇതിനുമുമ്പും ആവര്‍ത്തിക്കപ്പെട്ടതാണ് ഇക്കാര്യത്തില്‍ സംശയമുണര്‍ത്തുന്നത്. കടുവാസംരക്ഷണത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് 'പ്രോജക്ട് ടൈഗറി'ന് തുടക്കമിട്ട 1973ല്‍, 1,827 ആയിരുന്നു ഇന്ത്യയിലെ ആകെ കടുവകളുടെ  എണ്ണം. WWF എന്ന (World Wide Fund for Nature) സ്വകാര്യ പരിസ്ഥിതിസംഘടനയും ഇന്ത്യാ ഗവണ്‍മെന്റും ചേര്‍ന്നുള്ള സംയുക്തപദ്ധതിയായിരുന്നു 'പ്രോജക്ട്ടൈഗര്‍'. ഇതിനെത്തുടര്‍ന്നാണ് രണ്‍ുവര്‍ഷം ഇടവിട്ടുള്ള 'കടുവാ സെന്‍സസ്' ശ്രദ്ധേയമായതും. 2002ലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 3,700 എന്നാണ് വെളിപ്പെടുത്തല്‍. 'പ്രോജക്ട് ടൈഗറി'ന് ഏറെ പ്രശംസനേടിക്കൊടുക്കാന്‍ ഇതു കാരണമായെങ്കിലും 'കുതിച്ചുചാട്ടം' അത്ര വിശ്വസനീയമായില്ല, ഒരു ന്യൂനപക്ഷത്തിനെങ്കിലും അന്ന്.
തുടര്‍ന്നു നടന്ന മറ്റൊരു കണക്കെടുപ്പാണ് കടുവാ സെന്‍സസിലെ എണ്ണമെടുക്കലുകള്‍ യഥാര്‍ഥമല്ല എന്ന സത്യം വെളിച്ചത്തെത്തിച്ചത്. 'ഓള്‍ ഇന്ത്യ വൈല്‍ഡ് അനിമല്‍ സെന്‍സസ്' (All India Wild Animal Census) എന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് നാലുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കുന്ന ബൃഹത്തായ വന്യജീവി കണക്കെടുപ്പിലാണ് ഇതു വെളിപ്പെട്ടത്. 'ക്യാമറ-ട്രാപ്പ്' (Camera-trap) പോലെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തിയ കണക്കെടുപ്പില്‍ കടുവകളുടെ യഥാര്‍ഥ എണ്ണം 'ടൈഗര്‍ സെന്‍സസു'കാര്‍ പറയുന്നതില്‍നിന്ന് വളരെ കുറവാണെന്നാണ് കണ്‍െത്തിയത്. 2007-2008ല്‍ നടന്ന കണക്കെടുപ്പാണ് വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ഇന്ത്യയിലെ കടുവകളുടെ ദയനീയചിത്രം ആദ്യമായി തുറന്നുകാട്ടിയതും.
കടുവത്തോല്‍, നഖം, പല്ലുകള്‍, മാംസം എന്നിവയ്ക്കായി കള്ളവേട്ട നടത്തുകയും കള്ളക്കടത്തിലൂടെ ലക്ഷങ്ങള്‍ നേടുകയും ുന്നതിന് കടുവാപ്പെരുപ്പം സംബന്ധിച്ച കൃത്രിമസംഖ്യകള്‍ ഏറെക്കാലം തണലായി മാറുകയുണ്ടായി. ഒറീസമുതലായ സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ച തീവ്രവാദസംഘടനകളുടെ മറയും കള്ളക്കടത്തുകാര്‍ പ്രയോജനപ്പെടുത്തുകയുണ്ടായി. കടലാസിലെ കടുവാബാഹുല്യത്തില്‍ അഭിരമിച്ച ഔദ്യോഗിക സംവിധാനത്തിന്റെ ശ്രദ്ധയും ജാഗ്രതയും ദുര്‍ബലമായതും കള്ളവേട്ടക്കാര്‍ക്ക് സഹായകമായി. ആയുധവും ഭീഷണിയുമായി കള്ളവേട്ടക്കാര്‍ അരങ്ങുവാണപ്പോള്‍ ദേശീയമൃഗത്തിന്റെ കൊലക്കളമായി മാറുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇന്ത്യ.
കടുവകളുടെ കണക്കെടുപ്പിനായി ഉപയോഗിക്കുന്ന ചില പരമ്പരാഗത മാര്‍ഗങ്ങളിലെ അശാസ്ത്രീയതയാണ് കണക്കെടുപ്പിലെ ഇത്തരം പാളിച്ചകള്‍ക്കു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഉല്ലാസ് കാരന്ത് എന്ന വന്യജീവിവിദഗ്ധന്‍ തൊണ്ണൂറുകളുടെ അവസാനമുതല്‍ക്കേ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ യത്നിച്ചിരുന്നു. കടുവകളുടെ കാലടിപ്പാടുകളെ അടിസ്ഥാനമാക്കി എണ്ണമെടുക്കുന്ന 'പഗ്മാര്‍ക്ക്' (Pug Marking) സങ്കേതമാണ് അന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നത്. കാട്ടിലെ അസൌകര്യങ്ങള്‍ കണക്കിലെടുത്ത് ഇന്നും തുടരുന്ന സങ്കേതത്തിലൂടെ ഒരു കടുവയുടെ കാല്‍പ്പാടിനെത്തന്നെ ഒന്നിലധികം കടുവകളുടേതായി കണക്കാക്കപ്പെടാറുണ്ട്. ഇതിനു പകരമായി റേഡിയോമെട്രി, ക്യാമറ-ട്രാപ്പ്, ഇന്‍ഫ്രാറെഡ് ക്യാമറ തുടങ്ങിയ സങ്കേതങ്ങള്‍ സെന്‍സസിനായി ഉപയോഗിക്കണമെന്നാണ് കാരന്തിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള കണക്കെടുപ്പു വിവരങ്ങള്‍ ഊതിവീര്‍പ്പിച്ചതാണെന്നും അവര്‍ കരുതുന്നു.

കടുവാകണക്കെടുപ്പ് എങ്ങനെ?
വേനല്‍ക്കാലത്താണ് കടുവകളുടെ കണക്കെടുപ്പ് സാധാരണ നടത്തുന്നത്. വെള്ളത്തിന്റെ ലഭ്യത കുറയുന്നതിനാല്‍, കടുവകള്‍ കൂട്ടത്തോടെ ജലസ്രോതസ്സുകള്‍ക്കടുത്തെത്തും എന്നതിനാലാണിത്. രാത്രിയിലാണ് കടുവകള്‍ സഞ്ചരിക്കുന്നത്. അതിനാല്‍, രാവിലെയുള്ള സമയമാണ് കണക്കെടുപ്പുസംഘം യാത്രതിരിക്കുന്നത്. ജലാശയങ്ങള്‍ക്കരികിലെ പതുപതുത്ത മണ്ണില്‍ കാല്‍പ്പാടുകള്‍ തേടുന്ന അവര്‍, ഏറ്റവും വ്യക്തമായി പതിഞ്ഞ ഒന്നിനെ കണ്ടെത്തുകയും അതില്‍ 'പ്ളാസ്റ്റര്‍ ഓഫ് പാരീസ്' (ആശുപത്രികളില്‍ 'പ്ളാസ്റ്റര്‍' പൊതിയാനുപയോഗിക്കുന്ന പദാര്‍ഥം) കുഴച്ചത് അമര്‍ത്തിനിറച്ച് അതിന്റെ പകര്‍പ്പെടുക്കുകയും ചെയ്യുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള വിശകലനങ്ങളെല്ലാം. കടുവകളുടെ എണ്ണം, അവയ്ക്കിടയിലെ ആണ്‍-പെണ്‍ അനുപാതം, കുട്ടികളുടെ എണ്ണം, ശരീരഭാരം എന്നിവ അനുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.