Saturday, December 27, 2014

2014ലെ ശാസ്ത്രനേട്ടങ്ങള്‍

2014 കടന്നുപോവുമ്പോള്‍ ഓര്‍മിക്കാന്‍ ശാസ്ത്രനേട്ടങ്ങള്‍ ഏറെയാണ് ഇന്ത്യക്ക്. വിരളിലെണ്ണാവുന്ന ചുരുക്കം രാജ്യങ്ങള്‍ക്കുമാത്രം അംഗത്വമുള്ള സ്പേസ് ക്ലബ്ബിലേക്ക് ഇന്ത്യ അഭിമാനപുരസരം കടന്നുചെന്ന വര്‍ഷമായിരുന്നു ഇത്. ആദ്യത്തെ തവണയില്‍ത്തന്നെ ചൊവ്വാദൗത്യം വിജയിപ്പിക്കാനായതാണ് ഇന്ത്യയെ അതുല്യമായ ഈ ഇരിപ്പിടത്തിലേക്കു നയിച്ചത്. ടൈംമാഗസിന്‍ 2014ലെ ഏറ്റവും മികച്ച 50 ശാസ്ത്രനേട്ടങ്ങളിലൊന്നായി തെരഞ്ഞെടുത്തവയുടെ കൂട്ടത്തില്‍ മംഗള്‍യാനിന്റെ (Mars Orbiter Mission-MOMവിജയവും ഉള്‍പ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. വിടപറഞ്ഞ വര്‍ഷത്തില്‍ ശാസ്ത്രലോകത്തില്‍നിന്നും വാര്‍ത്തയില്‍ നിറഞ്ഞ മറ്റു ചില വിശേഷങ്ങള്‍ ഇതാ:

7 ജനുവരി 2014തദ്ദേശീയമായി ിര്‍മ്മിച്ച ബലൂണ്‍(Stratospheric Balloon), ഇന്ത്യ ആദ്യമായി അന്തരീക്ഷപഠങ്ങള്‍ക്കായി ഉപയോഗിച്ചു. ഹൈദ്രാബാദ് ആസ്ഥാമായുള്ള ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ആണ് ബലൂണ്‍വിക്ഷേപണം ടത്തിയത്.

15 ജനുവരി 2014: ചൈനയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചാങ്ഇ3 (Chang’e3), ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി. ഇതില്‍നിന്നു പുറത്തുവന്ന യൂടു (Yutu) എന്ന വാഹനം, ആദ്യം ഉണ്ടായ കുഴപ്പങ്ങളെ അതിജീവിച്ച് പിന്നീട് പ്രവര്‍ത്തനസജ്ജമായി.

15 ഫെബ്രുവരി 2014: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു കീഴില്‍, തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (Liquid Propulsion Systems Centre- LPSC) സ്വതന്ത്രചുമതലയുള്ള ഗവേഷണകേന്ദ്രമായി മാറി.

22 ഫെബ്രുവരി 2014: ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പ് അടക്കമുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി, നാസ ഉപയോഗിക്കുന്ന തരത്തിലുള്ള മക്ഡോണെല്‍ ഡഗ്ലാസ് ഡിസി8 (McDonnell Douglas DC8) എന്ന വിമാനം വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി പ്രഖ്യാപനം.

7 മാര്‍ച്ച് 2014: ഓസോണ്‍കവചത്തെ നശിപ്പിക്കുന്നവ എന്നതരത്തില്‍ അറിയപ്പെടുന്നവ കൂടാതെ, അത്തരത്തിലുള്ള നാല് വാതകങ്ങള്‍കൂടി ഭൗമാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തല്‍. ആഗോളതാപനത്തിനു വഴിയൊരുക്കാന്‍ കഴിയുന്നവകൂടിയാണ് ഈ വാതകങ്ങള്‍. 

28 മാര്‍ച്ച് 2014: ലോകാരോഗ്യസംഘടന (World Health Organisation) ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും നൈജീരിയയുമാണ് ലോകത്തില്‍ ഇപ്പോഴും പോളിയോവിമുക്തമാവാതെ നില്‍ക്കുന്ന  മൂന്നേമൂന്നു രാജ്യങ്ങള്‍.

6 ഏപ്രില്‍ 2014: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസി (Enceladus)-ന്റെ ഉപരിതലത്തിനു താഴെയായി, ജലസമുദ്രം നിലനില്‍ക്കുന്നതായി കണ്ടെത്തി. നാസയുടെ കാസിനി (Cassini)എന്ന പര്യവേക്ഷണ വാഹനമാണ് ഈ നിരീക്ഷണം നടത്തിയത്. 

14 ജൂണ്‍ 2014: താജ്മഹലിലെ വെണ്ണക്കല്ലുകള്‍ക്ക് സംഭവിച്ച നിറഭേദങ്ങള്‍ മാറ്റിയെടുക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ രസതന്ത്രജ്ഞര്‍ ശ്രമം തുടങ്ങി. ഫുള്ളേര്‍സ് എര്‍ത്ത് എന്ന പദാര്‍ഥത്തെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 

20 ജൂണ്‍ 2014: ചൈനയുടെ ടിയാന്‍ഹെ2 (Tianhe-2), ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയില്‍ നടന്ന സൂപ്പര്‍ കംപ്യൂട്ടിങ് കോണ്‍ഫറന്‍സിലാണ് ഈ അംഗീകാരം ലഭിച്ചത്.

2 ജൂലൈ 2014: ഇന്ത്യയില്‍ പുതിയൊരു കടുവാസങ്കേതംകൂടി നിലവില്‍വന്നു. മഹാരാഷ്ട്രയിലെ ബോര്‍ (Bor). രാജ്യത്തെ 47-ാമത്തെയും മഹാരാഷ്ട്രയിലെ ആറാമത്തെയും കടുവാസങ്കേതമായ ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാസങ്കേതങ്ങളിലൊന്നുമാണ്. 

23 ജൂലൈ 2014: 10 വര്‍ഷത്തിലേറെയായി ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ബീജത്തില്‍നിന്ന് ഒരു കിടാവിനെ സൃഷ്ടിക്കുന്നതില്‍ ഹരിയാനയിലെ നാഷണല്‍ ഡെയ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വിജയിച്ചു. രജത് എന്നാണ് കിടാവിന്റെ പേര്. 

1 ആഗസ്ത് 2014: ഇന്ത്യയിലെ ആദ്യത്തെ ജെല്ലി മത്സ്യതടാകം ഗുജറാത്തില്‍ കണ്ടെത്തി. ഗുജറാത്തിലെ അര്‍മബാഡാ (Arambada)-പട്ടണത്തിനടുത്തുള്ള ഈ തടാകത്തില്‍, കാസിയോപ്പിയ (Cassiopea)- ഇനത്തില്‍പ്പെട്ട ജെല്ലിത്സ്യങ്ങളാണ് കാണപ്പെട്ടത്. 

12 ആഗസ്ത് 2014: ആര്‍ട്ടിക്മേഖലയിലെ ആദ്യ ഇന്ത്യന്‍ ദൂരദര്‍ശിനി ഇന്‍ഡാര്‍ക് (IndARC), ഉത്തരധ്രുവത്തിനും നോര്‍വേക്കും ഇടയിലായി സ്ഥാപിക്കപ്പെട്ടു. ആര്‍ട്ടിക് കാലാവസ്ഥയ്ക്ക് ഇന്ത്യന്‍ മണ്‍സൂണിലുള്ള സ്വാധീനം പഠനവിധേയമാക്കുകയാണ് ലക്ഷ്യം. 

22 സെപ്തംബര്‍ 2014: നാസയുടെ  ചൊവ്വാപര്യവേക്ഷണ ദൗത്യമായ മാവെന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍: Mars Atmosphere and Volatile Evolution MAVEN), ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തിലേക്കെത്തി. 

24 സെപ്തംബര്‍ 2014: ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണദൗത്യമായ മംഗള്‍യാന്‍,  ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തിലേക്കെത്തി. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(Mars Orbiter Mission) അഥവാ മോം(MOM) എന്നതാണ് മംഗള്‍യാനിന്റെ ഔദ്യോഗികനാമം. 

9 ഒക്ടോബര്‍ 2014: എയ്ഡ്സ് (AIDS)  ഉത്ഭവിച്ചത്, ഏകദേശം 30 വര്‍ഷം മുമ്പ് കോംഗോയുടെ തലസ്ഥാനമായ കിന്‍സ്ഹാസ(Kinshasa) യില്‍നിന്നുമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇവിടെനിന്നും ഇത് മധ്യആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. 

11 ഒക്ടോബര്‍ 2014: ലോകത്തിലെ ഏറ്റവും വലിയ ഭൗമദൂരദര്‍ശിനിയായ തേര്‍ട്ടി മീറ്റര്‍ ടെലസ്കോപ് (Thitry Meter Telescope TMT)  പദ്ധതിയില്‍ ഇന്ത്യയും പങ്കാളിയായി. ഹവായ് ദ്വീപിലെ മൗനാകീ അഗ്നിപര്‍വതത്തിനു മുകളിലായാണ് ഇത് സ്ഥാപിക്കുന്നത്. 

12 നവംബര്‍ 2014: ഫില (Philae);വാല്‍നക്ഷത്രത്തിലിറങ്ങുന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകമായി. ചുര്‍യുമൊവ് ഗെറാസിമെന്‍കൊ എന്ന വാല്‍നക്ഷത്രത്തിലാണ് യൂറോപ്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടേതായ ഈ പര്യവേക്ഷണ പേടകം ഇറങ്ങിയത്. 

12 ഡിസംബര്‍ 2014: അടുത്തവര്‍ഷം പ്ലൂട്ടോയിലിറങ്ങാന്‍ തയ്യാറെടുക്കുന്ന ന്യൂഹൊറൈസണ്‍സ് (New Horizons) എന്ന പേടകം, ദീര്‍ഘനാളത്തെ അതിന്റെ വിശ്രാന്താവസ്ഥയില്‍നിന്ന് ഉണര്‍ത്തപ്പെട്ടു. 2015 ജൂലൈ 14നാകും ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോയിലിറങ്ങുക.

18 ഡിസംബര്‍ 2014: നാലു ടണ്ണിലധികം ഭാരമുള്ള, ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന ജിഎസ്എല്‍വി (Geo Synchronous Satellite Launch Vehicle GSLV-MIII)റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നിര്‍വഹിച്ചു. 

A Print-Edition of this can be found inhttp://www.deshabhimani.com