Thursday, January 1, 2015

2015: പ്രകാശവര്‍ഷം


ഏകദേശം 1000 വര്‍ഷം മുമ്പ്, ഇന്നത്തെ ഇറാഖിന്റെ ഭാഗമായ ബസ്രയില്‍ ജീവിച്ചിരുന്ന അറേബ്യന്‍ പണ്ഡിത നായിരുന്നു ഇബ്ന്‍ അല്‍ ഹെയ്ത്താം (Ibn al Haytham)
Ibn al Haytham
പ്രകാശത്തെക്കുറിച്ച് നടത്തിയ ഗവേഷണങ് ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം, ചിന്തകളെക്കാള്‍ പരീക്ഷണ ങ്ങളെയാണ് തന്റെ കണ്ടെത്ത ലുകള്‍ക്കായി ആശ്രയിച്ചത്. ഇക്കാരണത്താല്‍ ആദ്യത്തെ ഭൗതികശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി അവകാശമാക്കുന്ന ഇദ്ദേഹം, പ്രകാശസംബന്ധിയായി ശാസ്ത്രലോകം ഇന്നു തിരിച്ചറിയുന്ന അനവധി പ്രതിഭാസങ്ങളെയും അന്ന് കണ്ടെത്തുകയുണ്ടായി. 

ഉദിച്ചുയരുന്ന സമയത്ത് ചന്ദ്രന്റെ വലുപ്പം കൂടുതലായി തോന്നുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമമാണ് ഭഅപവര്‍ത്തനം എന്ന പ്രകാശപ്രതിഭാസത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. മഴവില്ല് രൂപപ്പെടുന്നതെങ്ങനെ എന്നു പഠിക്കുന്നതിലൂടെ അദ്ദേഹം, പ്രകീര്‍ണന എന്ന പ്രകാശപ്രതിഭാസം കണ്ടെത്തി. നിഴലുകള്‍ ഭൂമിയില്‍ മാത്രമല്ല, ആകാശത്തിലും സൃഷ്ടിക്കപ്പെടാം എന്ന് ഭാവന ചെയ്യുന്നതിലൂടെ ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തെയും വിശദീകരിക്കാനും പരിശ്രമിച്ചു.

കണ്ണില്‍നിന്നു പുറപ്പെടുന്ന ചില അദൃശ്യരശ്മികളാണ് കാഴ്ച സാധ്യമാക്കുന്നത് എന്നു തുടങ്ങിയുള്ള അന്നത്തെ പ്രബലമായ ചില അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാനും പരിശ്രമിച്ച അദ്ദേഹം, ഇതേക്കുറിച്ചെല്ലാമുള്ള തന്റെ നിഗമനങ്ങള്‍ എട്ട് വാല്യങ്ങളുള്ള ഒരു മഹത്ഗ്രന്ഥമായി എഴുതുകയുമുണ്ടായി: കിതാബ് അല്‍ മനാസിര് .  ഇത് പ്രസിദ്ധീകരിച്ചതിന്റെ സഹസ്രാബ്ദ സ്മരണയുമായാണ് 2015 കടന്നെത്തുന്നത്. ഇക്കാരണത്താല്‍, 2015നെ അന്തര്‍ദേശീയ പ്രകാശവര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭഭആഹ്വാനംചെയ്യുകയാണ്.

പ്രകാശസംബന്ധമായ മറ്റു ചില കണ്ടെത്തലുകളുടെ വാര്‍ഷികങ്ങള്‍ക്കും 2015 വേദിയാവുന്നുണ്ട്. അതിലൊന്ന് പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തത്തിന്റെ 200ാം വാര്‍ഷികമാണ്. എടുത്തെറിഞ്ഞാല്‍ എവിടെയെങ്കിലും തട്ടി തിരിച്ചുവരുന്നതായ പന്തുകളെപ്പോലെ കണികാനിര്‍മിതമായതാണ് പ്രകാശമെന്നാണ് ഐസക് ന്യൂട്ടനെപ്പോലുള്ളവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, ചിലര്‍ അത് അങ്ങനെയല്ലെന്നും തിരമാലകളെന്നപ്പോലെ തരംഗനിര്‍മിതമായതാണ് പ്രകാശമെന്നും വാദിച്ചു. 1815ല്‍, അഗസ്റ്റിന്‍ ജീന്‍ ഫ്രെസ്നെല്‍  എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍, ഇതേക്കുറിച്ച് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തം എന്നറിയപ്പെടുന്ന ഇതിന്റെ 200ാം വാര്‍ഷികമാണ് 2015ലേത്.

1865 ആയപ്പോഴേക്കും പ്രകാശത്തിനു തരംഗസ്വഭാവംതന്നെയാണെന്ന ചിന്തയെ കൂടുതല്‍ ഉറപ്പിച്ച് പുതിയൊരു സിദ്ധാന്തം പിറന്നു: പ്രകാശത്തിന്റെ വൈദ്യുതകാന്തികസിദ്ധാന്തം പ്രകാശമെന്നാല്‍ ഒറ്റയ്ക്കല്ലെന്നും കാന്തികതയെയും വൈദ്യുതിയെയും വാളും പരിചയും എന്നപോലെ കൊണ്ടുനടക്കുന്ന വലിയൊരു കുടുംബത്തിലെ അംഗമാണെന്നുമാണ് ഈ സിദ്ധാന്തത്തിലൂടെ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ക്ലെര്‍ക്ക് മാക്സ്വെല്‍ പറഞ്ഞത്. ഈ സിദ്ധാന്തം പുറത്തുവന്നതിന്റെ 150ാം വാര്‍ഷികവുമാണ് 2015ലേത്. പ്രകാശത്തെ വീണ്ടും അതിന്റെ കണികാസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. 1905ല്‍ അവതരിപ്പിക്കപ്പെട്ട, പ്രകാശവൈദ്യുതപ്രഭാവം  സംബന്ധിച്ച, തന്റെ പ്രബന്ധത്തിലൂടെയായിരുന്നു അത്. ഈ പ്രബന്ധത്തിന്റെ 150ാം വാര്‍ഷികവുമാണ് 2015.

ഐന്‍സ്റ്റീനിന്റെ കാര്യത്തില്‍ 2015ന് മറ്റൊരു സവിശേഷതയുണ്ട്. ഭൗതികശാസ്ത്ത്രിലെ സിദ്ധാന്തങ്ങളുടെ സിദ്ധാന്തമെന്ന് അറിയപ്പെടുന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ 100ാം പിറന്നാളുമായാണ് 2015 കടന്നുവരുന്നത്. 1915 നവംബറിലാണ് ഐന്‍സ്റ്റീന്‍, തന്റെ വിഖ്യാതമായ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആദ്യ സൂത്രവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തത്. നൂറ്റാണ്ട് പിന്നിടുമ്പോഴും പഴയതും പുതിയതുമായ എത്രയെത്ര ശാസ്ത്രചിന്തകളുടെ തിരമാലകള്‍ ഈ സൈദ്ധാന്തിക ദീപസ്തംഭത്തിന്റെ ശിലാപാളികളില്‍ തലതല്ലി വിസ്മൃതിയിലാണ്ടു. വെറും ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളെന്നു കരുതപ്പെട്ട അദ്ദേഹത്തിന്റേതായ എത്രയെത്ര ചിന്തകള്‍ പില്‍ക്കാലത്ത് വമ്പിച്ച ശാസ്്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിഷയമായിത്തീര്‍ന്നു.

എന്തിനെയും ആകര്‍ഷിക്കുന്ന ഗുരുത്വബലം, പ്രകാശത്തെയും വളച്ചൊടിക്കുമെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് ആര്‍തര്‍ എഡിങ്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ഒരു പരീക്ഷണത്തിലൂടെ, 1919ല്‍, ശരിയാണെന്നു തെളിയിക്കുകയുണ്ടായി. ഗുരുത്വാകര്‍ഷണ സാന്നിധ്യത്തിലുള്ള പ്രകാശത്തിന്റെ ഈ സഞ്ചാരപാതാ വ്യതിയാനം ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്; എന്ന പേരില്‍ അറിയപ്പെടുന്ന പുതിയൊരു നിരീക്ഷണ സങ്കേതത്തിന്റെ പേരില്‍, ജ്യോതിശാസ്ത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ പ്രഭാവത്തില്‍ ദൃശ്യപ്രകാശത്തിന്റെ ആവൃത്തി യില്‍ മാറ്റമുണ്ടാവുന്ന പ്രതിഭാസമായ റെഡ്ഷിഫ്റ്റ്
(Redshift) പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവുകളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു. പ്രകാശത്തെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിയാണ് തന്റെ സ്ഥലകാല സങ്കല്‍പ്പങ്ങളെല്ലാം ഐന്‍സ്റ്റൈന്‍ രൂപപ്പെടുത്തിയതെന്നതാണ് അന്തര്‍ദേശീയ പ്രകാശവര്‍ഷത്തില്‍ അദ്ദേഹം ഓര്‍മിക്കപ്പെടാന്‍ കാരണം.

സൂര്യന്റെയും നക്ഷത്രങ്ങളുടേതുമായി നാമിന്ന് കാണുന്ന പ്രകാശത്തിനും ഒരു തുടക്കമുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. നക്ഷത്രങ്ങളടക്കം നാം ഇന്നു കാണുന്ന പ്രപഞ്ചത്തിന്റെ ഉള്ളടക്കമാവുന്ന സര്‍വതും ഉണ്ടായിവന്ന മഹാവിസ്ഫോടന മാണ് ആ തുടക്കം. മഹാസ്ഫോടനം സംഭവിച്ചു എന്നതിനുള്ള വലിയ തെളിവൊരുക്കലുമായി പശ്ചാത്തല വികിരണങ്ങള്‍ കണ്ടെത്തപ്പെട്ടത്. മഹാവിസ്ഫോടനത്തിന്റെ അനുരണനങ്ങളെന്നതരത്തില്‍ ഇന്നും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തല വികിരണങ്ങളെ കണ്ടെത്തിയത്. അമേരിക്കയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വുഡ്റോ വില്‍സണ്‍ എന്നീ രണ്ട് വാനിരീക്ഷകരാണ് ഇത് കണ്ടെത്തിയത്. നോബെല്‍ സമ്മാനാര്‍ഹമായ ഈ കണ്ടെത്തലിന്റെ 50ാം വാര്‍ഷികവുമാണ് 2015ലേത്. 


1965ല്‍ പ്രകാശവിപ്ലവത്തിലേക്കു നയിച്ച മറ്റൊരു കണ്ടുപിടിത്തവുമുണ്ടായി. ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ, ചൈനീസ് വംശജനായ ചാള്‍സ് കയോ  എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗംപകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ്  സങ്കേതം കണ്ടെത്തിയതായിരുന്നു അത്. ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് ശാസ്ത്രലോകം പ്രകാശവര്‍ഷാചരണം പൂര്‍ത്തിയാക്കുന്നത്.

A Print Edition of this was published in Kilivathil, Science Supplement to Deshabhimani, dt 01-01-2015

Website: www.light2015.org

ഏകദേശം 1000 വര്‍ഷം മുമ്പ്, ഇന്നത്തെ ഇറാഖിന്റെ ഭാഗമായ ബസ്രയില്‍ ജീവിച്ചിരുന്ന അറേബ്യന്‍ പണ്ഡിത നായിരുന്നു ഇബ്ന്‍ അല്‍ ഹെയ്ത്താം (Ibn al Haytham). പ്രകാശത്തെ ക്കുറിച്ച് നടത്തിയ ഗവേഷണങ് ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം, ചിന്തകളെക്കാള്‍ പരീക്ഷണ ങ്ങളെയാണ് തന്റെ കണ്ടെത്ത ലുകള്‍ക്കായി ആശ്രയിച്ചത്. ഇക്കാരണത്താല്‍ ആദ്യത്തെ ഭൗതികശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി അവകാശമാക്കുന്ന ഇദ്ദേഹം, പ്രകാശസംബന്ധിയായി ശാസ്ത്രലോകം ഇന്നു തിരിച്ചറിയുന്ന അനവധി പ്രതിഭാസങ്ങളെയും അന്ന് കണ്ടെത്തുകയുണ്ടായി. ഉദിച്ചുയരുന്ന സമയത്ത് ചന്ദ്രന്റെ വലുപ്പം കൂടുതലായി തോന്നുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമമാണ് ഭഅപവര്‍ത്തനം എന്ന പ്രകാശപ്രതിഭാസത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. മഴവില്ല് രൂപപ്പെടുന്നതെങ്ങനെ എന്നു പഠിക്കുന്നതിലൂടെ അദ്ദേഹം, ഭപ്രകീര്‍ണന; എന്ന പ്രകാശപ്രതിഭാസം കണ്ടെത്തി. നിഴലുകള്‍ ഭൂമിയില്‍ മാത്രമല്ല, ആകാശത്തിലും സൃഷ്ടിക്കപ്പെടാം എന്ന് ഭാവന ചെയ്യുന്നതിലൂടെ ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തെയും വിശദീകരിക്കാനും പരിശ്രമിച്ചു.
കണ്ണില്‍നിന്നു പുറപ്പെടുന്ന ചില അദൃശ്യരശ്മികളാണ് കാഴ്ച സാധ്യമാക്കുന്നത് എന്നു തുടങ്ങിയുള്ള അന്നത്തെ പ്രബലമായ ചില അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാനും പരിശ്രമിച്ച അദ്ദേഹം, ഇതേക്കുറിച്ചെല്ലാമുള്ള തന്റെ നിഗമനങ്ങള്‍ എട്ട് വാല്യങ്ങളുള്ള ഒരു മഹത്ഗ്രന്ഥമായി എഴുതുകയുമുണ്ടായി: ഭകിതാബ് അല്‍ മനാസിര് .  ഇത് പ്രസിദ്ധീകരിച്ചതിന്റെ സഹസ്രാബ്ദ സ്മരണയുമായാണ് 2015 കടന്നെത്തുന്നത്. ഇക്കാരണത്താല്‍, 2015നെ അന്തര്‍ദേശീയ പ്രകാശവര്‍ഷ മായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭഭആഹ്വാനംചെയ്യുകയാണ്.
പ്രകാശസംബന്ധമായ മറ്റു ചില കണ്ടെത്തലുകളുടെ വാര്‍ഷികങ്ങള്‍ക്കും 2015 വേദിയാവുന്നുണ്ട്. അതിലൊന്ന് പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തത്തിന്റെ 200-ാം വാര്‍ഷികമാണ്. എടുത്തെറിഞ്ഞാല്‍ എവിടെയെങ്കിലും തട്ടി തിരിച്ചുവരുന്നതായ പന്തുകളെപ്പോലെ കണികാനിര്‍മിതമായതാണ് പ്രകാശമെന്നാണ് ഐസക് ന്യൂട്ടനെപ്പോലുള്ളവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, ചിലര്‍ അത് അങ്ങനെയല്ലെന്നും തിരമാലകളെന്നപ്പോലെ തരംഗനിര്‍മിതമായതാണ് പ്രകാശമെന്നും വാദിച്ചു. 1815ല്‍, അഗസ്റ്റിന്‍ ജീന്‍ ഫ്രെസ്നെല്‍  എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍, ഇതേക്കുറിച്ച് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. പ്രകാശത്തിന്റെ തരംഗസ്വഭാവ സിദ്ധാന്തം എന്നറിയപ്പെടുന്ന ഇതിന്റെ 200-ാം വാര്‍ഷികമാണ് 2015ലേത്.
1865 ആയപ്പോഴേക്കും പ്രകാശത്തിനു തരംഗസ്വഭാവംതന്നെയാണെന്ന ചിന്തയെ കൂടുതല്‍ ഉറപ്പിച്ച് പുതിയൊരു സിദ്ധാന്തം പിറന്നു: പ്രകാശത്തിന്റെ വൈദ്യുതകാന്തികസിദ്ധാന്തം പ്രകാശമെന്നാല്‍ ഒറ്റയ്ക്കല്ലെന്നും കാന്തികതയെയും വൈദ്യുതിയെയും വാളും പരിചയും എന്നപോലെ കൊണ്ടുനടക്കുന്ന വലിയൊരു കുടുംബത്തിലെ അംഗമാണെന്നുമാണ് ഈ സിദ്ധാന്തത്തിലൂടെ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ക്ലെര്‍ക്ക് മാക്സ്വെല്‍ (ഖമാലെ ഇഹലൃസ ങമഃംലഹഹ) പറഞ്ഞത്. ഈ സിദ്ധാന്തം പുറത്തുവന്നതിന്റെ 150-ാം വാര്‍ഷികവുമാണ് 2015ലേത്. പ്രകാശത്തെ വീണ്ടും അതിന്റെ കണികാസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. 1905ല്‍ അവതരിപ്പിക്കപ്പെട്ട, പ്രകാശവൈദ്യുതപ്രഭാവം  സംബന്ധിച്ച, തന്റെ പ്രബന്ധത്തിലൂടെയായിരുന്നു അത്. ഈ പ്രബന്ധത്തിന്റെ 150-ാം വാര്‍ഷികവുമാണ് 2015.
ഐന്‍സ്റ്റീനിന്റെ കാര്യത്തില്‍ 2015ന് മറ്റൊരു സവിശേഷതയുണ്ട്. ഭൗതികശാസ്ത്ത്രിലെ സിദ്ധാന്തങ്ങളുടെ സിദ്ധാന്തമെന്ന് അറിയപ്പെടുന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ 100-ാം പിറന്നാളുമായാണ് 2015 കടന്നുവരുന്നത്. 1915 നവംബറിലാണ് ഐന്‍സ്റ്റീന്‍, തന്റെ വിഖ്യാതമായ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആദ്യ സൂത്രവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തത്. നൂറ്റാണ്ട് പിന്നിടുമ്പോഴും പഴയതും പുതിയതുമായ എത്രയെത്ര ശാസ്ത്രചിന്തകളുടെ തിരമാലകള്‍ ഈ സൈദ്ധാന്തിക ദീപസ്തംഭത്തിന്റെ ശിലാപാളികളില്‍ തലതല്ലി വിസ്മൃതിയിലാണ്ടു. വെറും ഭ്രാന്തന്‍ സങ്കല്‍പ്പങ്ങളെന്നു കരുതപ്പെട്ട അദ്ദേഹത്തിന്റേതായ എത്രയെത്ര ചിന്തകള്‍ പില്‍ക്കാലത്ത് വമ്പിച്ച ശാസ്്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിഷയമായിത്തീര്‍ന്നു.
എന്തിനെയും ആകര്‍ഷിക്കുന്ന ഗുരുത്വബലം, പ്രകാശത്തെയും വളച്ചൊടിക്കുമെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് ആര്‍തര്‍ എഡിങ്ടണ്‍ എന്ന ശാസ്ത്രജ്ഞന്‍ വിശ്വപ്രസിദ്ധമായിത്തീര്‍ന്ന ഒരു പരീക്ഷണത്തിലൂടെ, 1919ല്‍, ശരിയാണെന്നു തെളിയിക്കുകയുണ്ടായി. ഗുരുത്വാകര്‍ഷണ സാന്നിധ്യത്തിലുള്ള പ്രകാശത്തിന്റെ ഈ സഞ്ചാരപാതാ വ്യതിയാനം ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്; എന്ന പേരില്‍ അറിയപ്പെടുന്ന പുതിയൊരു നിരീക്ഷണ സങ്കേതത്തിന്റെ പേരില്‍, ജ്യോതിശാസ്ത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ പ്രഭാവത്തില്‍ ദൃശ്യപ്രകാശത്തിന്റെ ആവൃത്തി യില്‍ മാറ്റമുണ്ടാവുന്ന പ്രതിഭാസമായ ഭറെഡ്ഷിഫ്റ്റ്&ൃെൂൗീ;(ഞലറവെശളേ), പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവുകളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു. പ്രകാശത്തെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിയാണ് തന്റെ സ്ഥലകാല സങ്കല്‍പ്പങ്ങളെല്ലാം ഐന്‍സ്റ്റൈന്‍ രൂപപ്പെടുത്തിയതെന്നതാണ് അന്തര്‍ദേശീയ പ്രകാശവര്‍ഷത്തില്‍ അദ്ദേഹം ഓര്‍മിക്കപ്പെടാന്‍ കാരണം.
സൂര്യന്റെയും നക്ഷത്രങ്ങളുടേതുമായി നാമിന്ന് കാണുന്ന പ്രകാശത്തിനും ഒരു തുടക്കമുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. നക്ഷത്രങ്ങളടക്കം നാം ഇന്നു കാണുന്ന പ്രപഞ്ചത്തിന്റെ ഉള്ളടക്കമാവുന്ന സര്‍വതും ഉണ്ടായിവന്ന മഹാവിസ്ഫോടന മാണ് ആ തുടക്കം. മഹാസ്ഫോടനം സംഭവിച്ചു എന്നതിനുള്ള വലിയ തെളിവൊരുക്കലുമായി പശ്ചാത്തല വികിരണങ്ങള്‍ കണ്ടെത്തപ്പെട്ടത്. മഹാവിസ്ഫോടനത്തിന്റെ അനുരണനങ്ങളെന്നതരത്തില്‍ ഇന്നും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തല വികിരണങ്ങളെ കണ്ടെത്തിയത്. അമേരിക്കയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറീസിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന, അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വുഡ്റോ വില്‍സണ്‍ എന്നീ രണ്ട് വാനിരീക്ഷകരാണ് ഇത് കണ്ടെത്തിയത്. നോബെല്‍ സമ്മാനാര്‍ഹമായ ഈ കണ്ടെത്തലിന്റെ 50-ാം വാര്‍ഷികവുമാണ് 2015ലേത്. 1965ല്‍ പ്രകാശവിപ്ലവത്തിലേക്കു നയിച്ച മറ്റൊരു കണ്ടുപിടിത്തവുമുണ്ടായി. ഇംഗ്ലണ്ടിലെ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ, ചൈനീസ് വംശജനായ ചാള്‍സ് കയോ  എന്ന ശാസ്ത്രജ്ഞന്‍, ഇന്റര്‍നെറ്റിന് വേഗംപകര്‍ന്ന ഫൈബര്‍ ഒപ്റ്റിക്സ്  സങ്കേതം കണ്ടെത്തിയതായിരുന്നു അത്. ഭഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് ശാസ്ത്രലോകം പ്രകാശവര്‍ഷാചരണം പൂര്‍ത്തിയാക്കുന്നത്. www.light2015.org
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-429619.html#sthash.0LF8mAie.dpuf