Monday, December 15, 2025

ആര്യഭട്ട@50


ഹിരാകാശഗവേഷണത്തിലെ സാധ്യതകളെ ദേശീയവികസനത്തിനായി പ്രയോജന പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സ്വന്തമായി ക്യത്രിമോപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇവയുടെ രൂപകല്‍പ്പനയും  പ്രവര്‍ത്തന പരീണങ്ങളും തദ്ദേശീയമായിത്തന്നെ നിര്‍വ്വഹിക്കപ്പെടണം എന്നതിലും ഇന്ത്യയിലെ ശാസ്ത്രസമൂഹ ത്തിനും രാഷ്ട്രീയനേത്യത്വത്തിനം സവിശേഷമായ ഒരു നിഷ്കര്‍ഷ ഉണ്‍ായിരുന്നു. എന്നാല്‍ വിക്ഷേപണത്തിനായി സോവിയറ്റ് യൂണിയനെ ആശ്രയിക്കാനായിരുന്നു തീരുമാനം. ഇതേത്തുടര്‍ന്ന്, 1972ല്‍ സോവിയറ്റ് അക്കാദമി ഓഫ് സയന്‍സസുമായി ഒരു ധാരണാപത്രം ഒപ്പുവെക്കുകയുണ്‍ായി. രണ്‍ോ മൂന്നോ വര്‍ഷം കൊണ്‍് ഒരു ക്യത്രിമോപഗ്രഹം രൂപകല്‍പ്പന ചെയ്യാമെന്നും അതിന്‍റെ വിക്ഷേപണം സാധ്യമാക്കണം എന്നുമായിരുന്നു കരാര്‍. സമയപരിധിയുള്ള കരാര്‍ ആയതിനാല്‍ 200റോളം ശാസ്ത്രജ്ഞരെ പങ്കാളികളാക്കിക്കൊണ്‍് ഉടന്‍തന്നെ ഉപഗ്രഹനിര്‍മ്മാണത്തിനായി മാത്രം ഒരു ഗവേഷണപദ്ധതിക്ക് തുടക്കമിടപ്പെട്ടു. ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സിസ്റ്റംസ് പ്രോജക്ട് (ISRO Satellite Systems Project) എന്നാണ് ഇതിന് പേരുനല്‍കപ്പെട്ടത്. ബാംഗ്ളൂര്‍ നഗരപ്രാന്തത്തിലുള്ള പീന്‍യ എന്ന ഗ്രാമത്തിലാണ് ഇതിനായുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടത്. 1975 ഏപ്രില്‍ 19ന് സ്വന്തമായ ക്യത്രിമോപഗ്രഹം എന്ന സ്വപ്നം ഇന്ത്യ നേടി: 'ആര്യഭട്ട' (Aryabhata)  വിക്ഷേപിക്കപ്പെട്ടു. വിക്ഷേപണം എന്നതുപോലെ, ആര്യഭട്ടയുടെ പ്രവര്‍ത്തനവും ഒരു വിജയമായിരുന്നു. ഇതില്‍നിന്നുള്ള ആത്മവിശ്വാസവും പ്രവര്‍ത്തനപരിചയവും ഉൾക്കൊണ്ടിട്ടാണ്‌  300400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ ത്തിലേക്ക് ഇന്ത്യ നീങ്ങിയത്. 1963ല്‍ ആയിരുന്നു ക്യത്രിമോപഗ്രഹം രൂപകല്‍പ്പന ചെയ്യുന്ന ആശയം ആദ്യമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുന്നിലേക്കെത്തുന്നത്. പന്ത്രുവര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സാധ്യമാക്കാനായി എന്നത് ലോകശക്തികള്‍ പോലും അതിശയത്തോടെ നോക്കിക്കണ്ട  ഒന്നായിരുന്നു.

ഗവേഷണഉപഗ്രഹം

പല കാര്യങ്ങള്‍ക്കും ഒരു മുന്‍മാത്യക ഒരുക്കുകയായിരുന്നു ആര്യഭട്ടയുടെ ലക്ഷ്യം. ഇവ വളരെ അടിസ്ഥാനപരമായ കാര്യങ്ങളായിരുന്നു: ഭൂമിയെ ചുറ്റുമ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാവുക, അത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാവുക, ഉപഗ്രഹം അയയ്ക്കുന്ന സന്ദേശങ്ങള്‍ ഭൗമകേന്ദ്രത്തില്‍ സ്വീകരിക്കാന്‍ കഴിയുക, ഇത്തരം കാര്യങ്ങള്‍ സാധ്യമാക്കുന്നതിനുള്ള ഉപകരണ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുക തുടങ്ങിയവയായിരുന്നു അവ. എന്നാല്‍ അതോടൊപ്പം ബഹിരാകാശഗവേഷണരംഗത്തേക്ക് തുടര്‍ന്നുള്ള ചുവടുവെയ്പ്പുകള്‍ സാധ്യമാക്കുന്ന തരത്തിലുള്ള ചില പരീക്ഷണങ്ങള്‍ക്കും ആര്യഭട്ടയെ പ്രയോജന പ്പെടുത്തിയിരുന്നു. ഇന്നത്തെ ലോകത്തില്‍പ്പോലും വിദൂരസാധ്യതകളുടെ പുതിയ ആകാശങ്ങളിലേക്കുള്ള കിളിവാതിലുകള്‍ തുറക്കാന്‍ കഴിയുമെന്ന് വിശ്വസിക്ക പ്പെടുന്ന ഏക്സ്റേ അടിസ്ഥാനമായുള്ള ബാഹ്യാകാശനിരീക്ഷണം സാധ്യമാക്കുന്ന ഉപകരണങ്ങള്‍ പോലും ആര്യഭട്ടയില്‍ ഉണ്‍ായിരുന്നു. ഒപ്പം സൂര്യനില്‍ നിന്നുള്ള ന്യൂട്രോണ്‍പ്രവാഹം, ഗാമാകിരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം സാധ്യമാക്കുന്ന ഉപകരണങ്ങളും.

     26 പരന്ന പ്രതലങ്ങള്‍ ചേര്‍ത്തുവെച്ചതിലൂടെയുള്ള ഏകദേശമായ ഗോളാക്യതി യായിരുന്നു ആര്യഭട്ടക്ക്. ആകെ ഭാരം 358 കിലോഗ്രാം. മധ്യഭാഗത്തെ വ്യാസം 1.59 മീറ്റര്‍ ആയിരുന്നു. പൊക്കം 1.19 മീറ്ററും. പ്രത്യേകതാപനിയന്ത്രണസംവിധാനം ഒന്നും ഇല്ലാതിരുന്നുവെങ്കിലും ആന്തരികതാപനില 0 ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിലനിറുത്തുന്ന തരത്തില്‍ പെയിന്‍റ് ഉപയോഗിച്ചുള്ള താപരോധകസംവിധാനം ഒരുക്കിയിരുന്നു. സിലിക്കണ്‍ അധിഷ്ഠിതമായുള്ള സോളാര്‍പാനലുകളായിരുന്നു ഊര്‍ജ്ജസ്രോതസ്. പരമാവധി സോളാര്‍പാനലുകള്‍ നിരത്താവുന്ന തരത്തിലായിരുന്നു ഉപഗ്രഹത്തിന്‍റെ ആക്യതി നിശ്ചയിക്കപ്പെട്ടത്. 36,800 ചതുരശ്ര സെന്‍റീമീറ്റര്‍ ആയിരുന്നു സൗരോര്‍ജ്ജപാനലുകളുടെ ആകെ വിസ്തീര്‍ണ്ണം. 10 ആമ്പിയര്‍ശേഷിയുള്ള നിക്കല്‍കാഡ്മിയം (Ni-Ca) ബാറ്ററികള്‍ ആയിരുന്നു ഊര്‍ജ്ജം സംഭരിക്കാനായി ഉപയോഗിച്ചിരുന്നത്. 46 വാട്സിന്‍റെ പവര്‍ ആയിരുന്നു ഇവ ഉത്പാദിപ്പിച്ചിരുന്നത്. ഇതില്‍ 46 വാട്സ് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനും  മറ്റുള്ളവ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുമാണ് വിനിയോഗിച്ചിരുന്നത്. ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ 137.44 മെഗാ ഹേര്‍ട്സ് ഫ്രീക്വന്‍സി ഉള്ള വാഹകതരംഗങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഉപഗ്രഹ ത്തിലേക്ക് നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാന്‍ 148.25 മെഗാ ഹേര്‍ട്സ് ഫ്രീക്വന്‍സിയും.

പരീക്ഷണവും വിക്ഷേപണവും

ആര്യഭട്ടയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉപകരണങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെങ്കിലും  പരീക്ഷണഘട്ടത്തില്‍ വിദേശനിര്‍മ്മിത ഉപകരണങ്ങളും ഇടകലര്‍ത്തി ഉപയോഗിച്ചിരുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ഉപകരണങ്ങളുടെ കാര്യക്ഷമത തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്തത്. സന്ദേശവിനിമയം സാധ്യമാക്കുന്ന ഉപകരണസംവിധാനങ്ങള്‍ 25 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ബലൂണിനോ ടൊപ്പം വിക്ഷേപിച്ചാണ് പരീക്ഷിച്ചത്. 1973 മേയ് 5നാണ് ഈ ബലൂണ്‍ പരീക്ഷണം നടന്നത്. 400 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയില്‍ സന്ദേശവിനിമയം സാധ്യമാണെന്ന് ഈ പരീക്ഷണം തെളിയിച്ചു. തുടര്‍ന്ന്, ഉപഗ്രഹത്തിന്‍റെ അതേ ഘടനയും വലിപ്പവുമുള്ള മാത്യകയെ ഉപയോഗിച്ച് ബലവും കടുപ്പവും തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തി. 1974 ഫെബ്രുവരി ആയപ്പോഴേക്കും ഈ അവസാനഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായി. 1974 ഏപ്രില്‍ മാസത്തോടെ ആദ്യമാത്യകയെ റഷ്യയിലേക്ക് കൊുപോയി. അവിടെയുള്ള വിക്ഷേപണ റോക്കറ്റിനുള്ളില്‍ ഉപഗ്രഹം പ്രതിഷ്ഠിക്കുന്ന പ്രവ്യത്തികളാണ് പിന്നീട് നടന്നത്. ഇതിന് സമാന്തരമായി, വൈദ്യുതവിതരണസംവിധാനങ്ങളും ഉപകരണങ്ങളും അടങ്ങുന്ന മറ്റൊരു മാത്യക നിര്‍മ്മിക്കുകയും അതിന്‍റെ പരീക്ഷണം ഇന്ത്യയില്‍ തുടരുകയും ചെയ്തു.

    1974 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലം, അന്തിമ മാത്യകകളുടെ പരിഷ്കരണമായിരുന്നു നടത്തപ്പെട്ടത്. ഇവയെല്ലാംതന്നെ ബാംഗ്ളൂരിനടുത്തുള്ള  പീന്‍യായിലാണ് നടത്തപ്പെട്ടത്. എന്നാല്‍ വാര്‍ത്താവിനിമയം സംബന്ധമായ പരീക്ഷണങ്ങള്‍ ശ്രീഹരിക്കോട്ടയിലാണ് നടത്തപ്പെട്ടത്. 1975 ജനുവരിയില്‍ ഉപഗ്രഹമാത്യകയെ ഹെലികോപ്റ്റര്‍ മാര്‍ഗം ശ്രീഹരിക്കോട്ടയിലെത്തിക്കുകയും ഭൗമോപരിതലത്തില്‍ നിന്നുള്ള വിവിധ ഉയരങ്ങളില്‍ ടെലിമെട്രി സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരീക്ഷിക്കുകയും ചെയ്തു. 1975 മാര്‍ച്ചോടെ എല്ലാത്തരം പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഗുണമേന്‍മ പ്രത്യേകമായി പരീക്ഷിക്കപ്പെട്ടിരുന്നു. ബാംഗ്ളൂര്‍ ആസ്ഥാനമായുള്ള 'സില്' (Controllerate of Inspection Electronics) ആണ് ഇതിന് മേല്‍നോട്ടം വഹിച്ചത്. ഉപഗ്രഹവുമായുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഭൗമകേന്ദ്രം സജ്ജമാക്കിയത് 'ഷാര്‍' (SHAR)  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ശ്രീഹരിക്കോട്ട റേഞ്ചി'ല്‍ ഇത് 2002ല്‍ 'സതീഷ്ധവാന്‍ സ്പേസ് സെന്‍റര്‍' എന്ന് നാമകരണം ചെയ്യപ്പെട്ടു. 

    ഇതുകൂടാതെ, മോസ്കോയില്‍ സോവിയറ്റ് അക്കാദമി ഓഫ് സയന്‍സസിന്‍റെ കീഴിലും ഒരു ഭൗമകേന്ദ്രം സജ്ജമാക്കിയിരുന്നു. ഉപഗ്രഹത്തിനുവേണ്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കലും മോസ്കോയ്ക്കടുത്തുള്ള ബിയര്‍ ലേക്സ് (Bear Lakes) എന്ന സ്ഥലത്തു നിന്നും സാധ്യമായിരുന്നു. എന്നാല്‍ ഇതിനായുള്ള ഉപകരണങ്ങള്‍ ഇന്ത്യയിലായിരുന്നു നിര്‍മ്മിച്ചത്. ബാംഗ്ളൂരിലുള്ള ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്‍ററില്‍ നിന്നായിരുന്നു ഈ ഉപകരണങ്ങള്‍ മോസ്കോയില്‍ എത്തിച്ചത്. ഇത് കൂടാതെ, ഫ്രഞ്ച് സ്പേസ് ഏജന്‍സിയും ആര്യഭട്ടയില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ സജ്ജമായിരുന്നു. ഇപ്പോള്‍ ഉത്തരാഖണ്ഡിന്‍റെ ഭാഗമായ നൈനിറ്റാളിലുള്ള ദൂരദര്‍ശിനി ഇതിനെ നിരീക്ഷിക്കാന്‍ തയ്യാറാക്കിയിരുന്നു (ഇക്കാരണത്താല്‍, ഈ ദൂരര്‍ശിനി ഉള്‍ക്കൊള്ളുന്ന വാനനിരീക്ഷണകേന്ദ്രത്തെ 2004  മാര്‍ച്ച് 22ന് څആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സര്‍വേഷണല്‍ സയന്‍സസ്چഎന്ന് പുനര്‍നാമകരണം ചെയ്യുകയുണ്‍ായി. സമുദ്രനിരപ്പില്‍ നിന്നും 6401 അടി ഉയരത്തിലുള്ള മനോരാ പീക്ക്ലാണ് ഇത് സ്ഥിതിചെയ്യുന്നത്).

വിക്ഷേപണം

റഷ്യയിലെ കോസ്മോഡ്രോമിലേക്ക് എത്തിക്കപ്പെട്ട ഉപഗ്രഹത്തെ വിക്ഷേപണ റോക്കറ്റില്‍ ഘടിപ്പിക്കുകയും ഉപകരണസംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തുകയും ചെയ്തു. വിക്ഷേപണത്തീയതിയും സമയവും തീരുമാനിക്കുന്നതിനു മുമ്പ് രൂപീകരിക്കപ്പെട്ടിരുന്ന څലോഞ്ച് കമ്മിഷന്‍چ ആണ് ഇവയൊക്കെയും പരിശോധനക്ക് വിധേയമാക്കിയത്. തുടര്‍ന്ന്, 1975 ഏപ്രില്‍ 19ന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 13.00ന് ആര്യഭട്ട വിക്ഷേപിക്കപ്പെട്ടു. മ്രമണപഥത്തി ലെത്തിയ ഉപഗ്രഹം 620 കിലോമീറ്റര്‍ അപ്പോജി(ഭൂമിയില്‍ നിന്നും ഏറ്റവും അകലെ എത്തുമ്പോളുള്ള ദൂരം)യും 562 കിലോമീറ്റര്‍ പെരിജി(ഭൂമിയോട് ഏറ്റവും അടുക്കു മ്പോഴുള്ള ദൂരം)യും യും കൈവരിച്ചതായി നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായി. ഉപഗ്രഹത്തിലെ താപരോധകസംവിധാനം ശരിയായി പ്രവര്‍ത്തിച്ചതിനാല്‍ ഉപകരണങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുണ്‍ായിരുന്നു. ശ്രീഹരിക്കോട്ടയിലെ ഭൗമകേന്ദ്രത്തിലേക്ക് സിഗ്നലുകള്‍ എത്തിത്തുടങ്ങുകയും ബാംഗ്ളൂര്‍ കേന്ദ്രവുമായുള്ള ആശയവിനിമയം തടസമില്ലാതെ തുടരുകയും ചെയ്തു.

    എന്നാല്‍ നാലു ദിവസങ്ങള്‍ക്കുശേഷം സിഗ്നലുകളില്‍ ചില കുഴപ്പങ്ങള്‍ കുതുടങ്ങി. ശാസ്ത്രപരീക്ഷണങ്ങള്‍ക്കായി ഉള്‍ക്കൊള്ളിക്കപ്പെട്ടിരുന്ന മൂന്ന് ഉപകരണങ്ങള്‍ നിശബ്ദമായതായി കണ്‍ു. ഇവയിലേക്കുള്ള വൈദ്യുതിപ്രവാഹം തടസപ്പെട്ടതാ യിരുന്നു കാരണം. ഈ ഉപകരണങ്ങളെ പിന്നീട് ഭൗമകേന്ദ്രത്തില്‍ നിന്നും അയച്ച കമാന്‍ഡുകളിലൂടെ സ്വിച്ച്ഓഫ് ചെയ്തു. ഉപഗ്രഹത്തിലേക്ക് ഒരു ശബ്ദസന്ദേശം അയച്ചശേഷം അത് തിരിച്ച് ഭൂമിയിലേക്കയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും വിജയിക്കാനായത് വലിയ നേട്ടമായി. ശ്രീഹരിക്കോട്ടയില്‍ നിന്നും അയച്ച ശബ്ദസന്ദേശം ബാഗ്ളൂരിലെ ഭൗമകേന്ദ്രത്തിലാണ് സ്വീകരിച്ചത്. ചില ഇ.സി.ജി. (Electrocardiogram, ECG) സിഗ്നലുകളും സമാനരീതിയില്‍ അയയ്ക്കുകയും ബാംഗ്ളൂര്‍ കേന്ദ്രത്തില്‍ സ്വീകരിക്കുകയുമുണ്‍ായി. ഇന്ന് വളരെ പ്രചാരത്തിലെത്തിയിരിക്കുന്ന ടെലിമെഡിസിന്‍ എന്ന ഓണ്‍ലൈന്‍ ചികിത്സാരീതി സാധ്യമാക്കുന്നത് സംബന്ധിച്ചുള്ള ആദ്യപരീക്ഷണമായിരുന്നു ഇത്.

    ഉപഗ്രഹം ഉപയോഗിച്ചുള്ള കാലാവസ്ഥാനിരീക്ഷണം സാധ്യമാണോ എന്നറിയുന്നതി നായിരുന്നു മൂന്നാമത്തെ പരീക്ഷണം. അന്തരീക്ഷതാപനില, കാറ്റിന്‍റെ ഗതി, അതിന്‍റെ വേഗം എന്നിവ നിരീക്ഷിക്കാന്‍ ഉപഗ്രഹത്തിനാവുമോ എന്നാണ് പരീക്ഷിക്കപ്പെട്ടത്. ഇതിനായി ശ്രീഹരിക്കോട്ടയില്‍ പ്രത്യേകമായ സിഗ്നല്‍സ്വീകരണികള്‍ സ്ഥാപിക്ക പ്പെട്ടിരുന്നു. പൂനയിലെ കാലാവസ്ഥാഗവേഷണ കേന്ദ്ര ((India Meteorological Department, IMD) വുമായി സഹകരിച്ചുകൊണ്‍ായിരുന്നു ഇത്. ഈ പരീക്ഷണവും ഒരു വിജയമായിരുന്നു. ഇന്ത്യയിലെ ഏതൊരു കോണിലുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഏകോപിപ്പിക്കുവാനും കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടുതല്‍ കുറ്റമറ്റതാക്കാനും ഉപഗ്രഹസാങ്കേതികവിദ്യയ്ക്ക് കഴിയും എന്ന് ഇത് തെളിയിച്ചു. ഇത് കാര്‍ഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയുള്ള ഇന്ത്യയുടെ പുരോഗതിയെ സഹായിക്കും എന്നത് ആര്യഭട്ടയെ കൂടുതല്‍ ശ്രദ്ധേയമാക്കി.

ആര്യഭട്ടയുടെ പിന്‍ഗാമി

ബഹിരാകാശത്ത് എത്തിയശേഷവും പ്രവര്‍ത്തനക്ഷമമാവുന്ന തരത്തിലുള്ള നിരീക്ഷണ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും അവ ശേഖരിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിലും ആദ്യ ഉപഗ്രഹം ആയിരിക്കവേതന്നെ ആര്യഭട്ട ഒരു വിജയമായത് ലോകശ്രദ്ധ നേടുന്നതായിരുന്നു. അതോടൊപ്പം, ഉപഗ്രഹത്തിന്‍റെ ട്രാക്കിങ് സംബന്ധമായ കാര്യങ്ങളിലും വിപുലമായ നെറ്റ്വര്‍ക്ക് ഒരുക്കുന്നതിലും അത് പ്രവര്‍ത്തനക്ഷമമാക്കുന്നതിലും ആര്യഭട്ട ഒരു നിമിത്തമായി. ഉപഗ്രഹത്തിന്‍റെ സ്ഥാനം, ഭ്രമണവേഗം എന്നിവ ക്യത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുക എന്നത് സാങ്കേതിക വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമായിരുന്നു. ഇതിനുള്ള കഴിവാര്‍ജ്ജിക്കുക എന്നത് ഐ.എസ്.ആര്‍.ഒ. ഇനിയും ഉയരങ്ങളിലേക്കെത്തും എന്നതിന്‍റെ ശുഭസൂചന നല്‍കുന്നതായിരുന്നു. ഇക്കാരണങ്ങളാല്‍, ആര്യഭട്ട വിക്ഷേപിച്ച് രണ്ട്  ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രാമതൊരു ഉപഗ്രഹം കൂടി വിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ള  കരാര്‍ സോവിയറ്റ് യൂണിയനുമായി ഒപ്പുവെക്കുകയുണ്‍ായി.

     ‘SEO’ അഥവാ څസാറ്റലൈറ്റ് ഫോര്‍ എര്‍ത്ത് ഒബ്സര്‍വേഷന്‍സ് (Satellite for Earth Observations)  എന്ന് പേരിട്ടിരുന്ന ഉപഗ്രഹം 1978 അവസാനത്തോടെ വിക്ഷേപിക്കുക യായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ ഭൂദ്യശ്യം പകര്‍ത്തുക എന്നതായിരുന്നു SEO-യുടെ മുഖ്യലക്ഷ്യം. ഇതിനായി രണ്ട് ടെലിവിഷന്‍ ക്യാമറകള്‍ ഉപഗ്രഹത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചിരുന്നു. ഒപ്പം, മൂന്ന് മൈക്രോവേവ് റേഡിയോമീറ്ററു കളും. ടെലിവിഷന്‍ ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള ദ്യശ്യങ്ങള്‍ വ്യക്തതയോടെ നല്‍കാന്‍ കഴിയുമായിരുന്നു. ഒരൊറ്റ ഉപഗ്രഹഫോട്ടോ 340 ചതുരശ്രകിലോമീറ്റര്‍ വിസ്ത്യതിയിലുള്ള ഭൂപ്രദേശം ദ്യശ്യപരിധിയിലെത്തിക്കാന്‍ പര്യാപ്തമായിരുന്നു. ദ്യശ്യപ്രകാശത്തിലും നിയര്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലും രണ്ട്  ഫോട്ടോകള്‍ ഒരേ സമയം പകര്‍ത്താ നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 

   ഇതുകൂടാതെ, സമുദ്രോപരിതലത്തിന്‍റെ താപനില നിരീക്ഷിക്കാനായി ‘SAMIR’  എന്ന ഉപകരണവും സജ്ജമാക്കുകയുണ്‍ായി. 'Microwave Radiometer System' എന്നതായിരുന്നു ഇതിന്‍റെ പൂര്‍ണ്ണരൂപം. കോസ്മിക് കിരണങ്ങളെക്കുറിച്ചുള്ള പഠനവും SEO-യുടെ ലക്ഷ്യങ്ങളിലൊന്നായി നിശ്ചയിക്കപ്പെടുകയുണ്‍ായി. 1979 ജൂണ്‍ 7ന് ഭാസ്കര1 (Bhaskara-1) എന്ന പേരില്‍ ഇത് വിക്ഷേപിക്കപ്പെട്ടു. 444 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം പരീക്ഷണാടിസ്ഥാനത്തിലുള്ളതും ഭൗമ നിരീക്ഷണത്തിനുള്ളതുമായ ഒരു വിദൂരസംവദന ഉപഗ്രഹം ആയിരുന്നു. ആര്യഭട്ട വിക്ഷേപിച്ച കാപൂസ്റ്റിന്‍ യാര്‍ (Kapustin Yar) എന്ന അതേ വിക്ഷേപണസ്ഥലത്തു നിന്നായിരുന്നു ഭാസ്കര1ഉം വിക്ഷേപിക്കപ്പെട്ടത്. വിക്ഷേപണത്തിനായി ഉപയോഗിച്ച റോക്കറ്റും ഒന്നുതന്നെയായിരുന്നു: څകോസ്മോസ്3എംچ (Kosmos-3M).  1984ല്‍ സോവിയറ്റ് യൂണിയന്‍ പുറത്തിറക്കിയ പോസ്റ്റേജ് സ്റ്റാമ്പില്‍ ആര്യഭട്ടയുടേയും ഭാസ്കര1, ഭാസ്കര2 എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

ആ രണ്ടു രൂപ നോട്ട് 

ആര്യഭട്ടയുടെ ചിത്രം ഉള്ള ഇന്ത്യന്‍ കറന്‍സി നോട്ട് 2 രൂപയുടേതാണെന്നത് ഏറ്റവും പ്രശസ്തമായ ഒരു പൊതുവിജ്ഞാനമാണ്. രണ്ടു രൂപ നോട്ട്  ഇന്ത്യയില്‍ മുമ്പേ നിലവിലുണ്‍ായിരുന്നു. 1943ലായിരുന്നു അത് ഏര്‍പ്പെടുത്തപ്പെട്ടത്. എന്നാല്‍, ഇത് പിന്നീട് പിന്‍വലിക്കപ്പെട്ടു. ആര്യഭട്ടയുടെ വിക്ഷേപണം വിജയമായതോടെ 1975ല്‍ രണ്ടു രൂപ നോട്ട് ആര്യഭട്ടയുടെ ചിത്രവുമായി വീണ്‍ും പുറത്തിറക്കപ്പെട്ടു. പതിമൂന്ന് ഇന്ത്യന്‍ഭാഷകളില്‍ അതില്‍ രണ്ടു രൂപ എന്ന് അച്ചടിച്ചിട്ടുണ്‍ായിരുന്നു. നോട്ടിന്‍റെ പുറകുവശത്തായിരുന്നു ആര്യഭട്ടയുടെ ചിത്രം. അതിന്‍റെ പശ്ചാത്തലത്തില്‍ ഭൂമിയും വരച്ചുചേര്‍ത്തിട്ടുണ്‍ായിരുന്നു. വലതുവശത്തുള്ള വാട്ടര്‍മാര്‍ക്കിനുള്ളില്‍ അശോകസ്തംഭം തെളിഞ്ഞുകാണാമായിരുന്നുവെങ്കിലും ഇതിന്‍റെ വെള്ളനിറംമൂലം അത് സൂര്യന്‍ ആണെന്ന് തോന്നുമായിരുന്നു! 

തിരിച്ചുവന്ന ആര്യഭട്ട!

1975 ഏപ്രില്‍ 19ന് വിക്ഷേപിക്കപ്പെട്ട ആര്യഭട്ട പിന്നീടൊരിക്കല്‍ക്കൂടി ഭൂമിയിലേക്ക് തിരിച്ചുവന്നിരുന്നു. 1992 ഫെബ്രുവരി 11നുള്ള ആ വരവ് പക്ഷേ അവസാനത്തേതായിരുന്നു. ഭൂമിയെ വലംവച്ചുകൊണ്‍ിരുന്ന ആര്യഭട്ട ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുകയും കത്തിയെരിയുകയും ചെയ്തു. പക്ഷേ, 1981 മാര്‍ച്ച് വരെ മാത്രമേ ആര്യഭട്ട പ്രവര്‍ത്തനക്ഷമമായിരുന്നുള്ളൂ. ആര്യഭട്ട വിക്ഷേപിക്കുന്നതിലേക്ക് ISRO-യെ നയിച്ച യൂ.ആര്‍.റാവു അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. (1932ല്‍ ഉഡുപ്പിയില്‍ ജനിച്ച യു.ആര്‍.റാവു 2017ലായിരുന്നു അന്തരിച്ചത്. വാഷിങ്ടണ്ണിലെ സാറ്റലൈറ്റ് ഹാള്‍ ഓഫ് ഫെയി'മില്‍ ഉള്‍പ്പെടുത്തപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞനുമായിരുന്നു 'സാറ്റലൈറ്റ് മാന്‍ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന യു.ആര്‍. റാവു    (ഉഡുപ്പി രാമചന്ദ്രറാവു). എന്നാല്‍ ആര്യഭട്ട വിക്ഷേപിക്കപ്പെടുമ്പോള്‍ സതീഷ് ധവാന്‍ ആയിരുന്നു ISRO-യുടെ ചെയര്‍മാന്‍: (19721984).